Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. താങ്കളാഴ്ച ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിക്ക് തുടക്കം കുറിക്കുമെന്ന് ഇക്കാര്യം പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. “പേഴ്സണല്‍ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരുടെയും പരിശീലന വിഭാഗത്തിന്‍റെയും ഉത്തരവ് ലംഘിച്ചതിന് ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി വകുപ്പ് ആലോചിക്കുന്നു,” ഉദ്യോഗസ്ഥര്‍ പറയുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബന്ദോപാധ്യായയെ തിങ്കളാഴ്ച വിരമിക്കാന്‍ അനുവദിച്ചതിന് ശേഷം അദ്ദേഹത്തെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു.

  എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍: രാജ്യത്തിന് എന്തുകൊണ്ട് ഇതനിവാര്യമാകുന്നു?

1987 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തെ കാലാവധി നീട്ടിനല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. മോദിയുമായി യാസ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ഒരു കൂടിക്കാഴ്ച ബാനര്‍ജി ഒഴിവാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. ബന്ദോപാധ്യായയ്ക്ക് അയച്ച രണ്ടാമത്തെ കത്തില്‍, 1954 ലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കേഡര്‍) ചട്ടങ്ങള്‍ ഉദ്ധരിച്ച് ഉദ്യോഗസ്ഥനെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 10 നകം പേഴ്സണല ഡിപ്പാര്‍ട്ടുമെന്‍റില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി അടിയന്തര പ്രാബല്യത്തില്‍ ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.

  എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍: രാജ്യത്തിന് എന്തുകൊണ്ട് ഇതനിവാര്യമാകുന്നു?

നിയമങ്ങള്‍ അനുസരിച്ച്, ഒരു സംസ്ഥാനത്തിന്‍റെ പട്ടികയിലുള്ള ഒരു ഉദ്യോഗസ്ഥനെ കേന്ദ്രത്തിലേക്കോ മറ്റൊരു സംസ്ഥാനത്തിലേക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനത്തിന്‍റെ സമ്മതത്തോടെ ഒരു പൊതുമേഖലാ സ്ഥാപനത്തിലേക്കോ നിയോഗിക്കാം.എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍, വിഷയം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. മേയ് 31 ന് ബന്ദോപാധ്യായയെ റിലീവ് ചെയ്യാനുള്ള ഏകപക്ഷീയമായ ഉത്തരവിനെക്കുറിച്ച് ബാനര്‍ജി മോദിക്ക് കത്തെഴുതിയിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി യാതൊരു മുന്‍കൂട്ടി കൂടിയാലോചിക്കാതെ, ഉദ്യോഗസ്ഥന്‍റെ യാതൊരു തീരുമാനവും അറിയാതെയാണ് ഉത്തരവ് വന്നത്. ഏകപക്ഷീയമായ ഉത്തരവ് / നിര്‍ദ്ദേശം നിയമപരമായി അംഗീകരിക്കാനാവില്ലെന്നും മമത മോദിക്കെഴുതിയിരുന്നു.

  എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍: രാജ്യത്തിന് എന്തുകൊണ്ട് ഇതനിവാര്യമാകുന്നു?
Maintained By : Studio3