Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഴ്ചകള്‍ക്ക് ശേഷം സെന്‍സെക്സ് വീണ്ടും 50000ന് മുകളില്‍, നിഫ്റ്റി 15,000ന് മുകളില്‍

1 min read

ബിഎസ്ഇ സെന്‍സെക്സ് 613 പോയിന്‍റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 50,193 ലെവലില്‍ എത്തി.

മുംബൈ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായിയില്‍ നിന്ന് താഴോട്ടേക്ക് നീങ്ങുന്നു എന്ന വിലയിരുത്തലുകള്‍ ഓഹരി വിപണിക്ക് ഉണര്‍വായി. ആഴ്ചകള്‍ക്ക് ശേഷം ബോബേ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 50,000ന് മുകളിലേക്കും നാഷ്ണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റ് 15,000ന് മുകളിലേക്കും എത്തി.

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ബി എസ് ഇ സെന്‍സെക്സ് 613 പോയിന്‍റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 50,193 ലെവലില്‍ എത്തി. ഭാരതി എയര്‍ടെല്‍, ഐടിസി, ഡോ. റെഡ്ഡീസ് ലാബ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ നാല് പ്രധാന ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം നടത്തിയത്.

  ഡിസിബി ബാങ്കിനെ പുതുഉയരങ്ങളിലെത്തിക്കുന്ന മലയാളി... പ്രവീണ്‍ അച്യുതന്‍ കുട്ടി

മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍&ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടമുണ്ടാക്കിയ ഓഹരികള്‍.

എന്‍എസ്ഇയില്‍, മാര്‍ച്ച് 12 ന് ശേഷം നിഫ്റ്റി 50 സൂചിക 15,000ന് മുകളിലെത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ 185 പോയിന്‍റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 15,108ലായിരുന്നു നിഫ്റ്റി. എം ആന്‍ഡ് എം , ബജാജ് ഓട്ടോ, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എയര്‍ടെല്‍, ഐടിസി, കോള്‍ ഇന്ത്യ, ഡിവിസ് ലാബ്സ്, യുപിഎല്‍, ഗ്രാസിം എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

  ഒരു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്

തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് -19 കേസുകളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തില്‍ താഴെ ആയതോടെയാണ് ആഭ്യന്തര സൂചികകള്‍ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം മുന്നേറിയത്. കേസുകള്‍ ഇനിയും കുറയുമ്പോള്‍ നിയന്ത്രണങ്ങളും നിയന്ത്രണങ്ങളും ലഘൂകരിക്കുമെന്ന പ്രതീക്ഷയില്‍ ഓട്ടോമൊബൈല്‍, ഉപഭോക്താക്കള്‍ വിവേചന സമീപനത്തോടെ വാങ്ങല്‍ നടത്തുന്ന വിഭാഹങ്ങള്‍ എന്നിവയിലെ ഓഹരികള്‍ നിക്ഷേപകരെ ആകര്‍ഷിച്ചു.

വാക്സിനേഷന്‍ കൂടുതല്‍ വിപുലമാകുന്നതും നിക്ഷേപക വികാരത്തെ പിന്തുണയ്ക്കുന്നു. കൂടുതല്‍ കൂടുതല്‍ ഫാര്‍മ കമ്പനികള്‍ വാക്സിന്‍ നിര്‍മ്മാണത്തിനായി അണിനിരക്കുകയാണ്. ലോക്ക്ഡൗണ്‍ സമയത്ത് പോലും സാമ്പത്തിക വീണ്ടെടുക്കലിന്‍റെ പ്രവണത ഇല്ലാതായിട്ടില്ല. കൊറോണയുടെ ആദ്യ തരംഗത്തെ അപേക്ഷിച്ച് പരിമിതമായ സാമ്പത്തിക പ്രത്യാഘാതം മാത്രമേ രണ്ടാം തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യതയുള്ളത്, ഉപഭോക്തൃ ആവശ്യകതയുടെ തിരിച്ചുവരവിന് കാരണമാകുമെന്നും വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

  ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജയകൃഷ്ണന്‍ ശശിധരന്‍

ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ യഥാക്രമം 1.87 ശതമാനവും 1.28 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. ഓട്ടോ സൂചിക 3.19 ശതമാനവും കാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, പവര്‍, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. ടെലികോം സൂചികയില്‍ 1.66 ശതമാനവും എഫ്എംസിജിയില്‍ 0.37 ശതമാനം ഇടിവാണ് ഉണ്ടായത്.

Maintained By : Studio3