October 29, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ത്രീധനം: വാക്കുപാലിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന സ്ത്രീധന പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. സ്ത്രീധന പ്ര്ശനത്തില്‍ ഉണ്ടായ പീഡനം മൂലം സംസ്ഥാനത്തെ നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതില്‍ ദുഃഖം രേഖപ്പെടുത്തിയ കേരള ഗവര്‍ണര്‍ ഈ സാമൂഹ്യ വിപത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പ്രശ്നം ഉയര്‍ത്തിക്കാട്ടുന്നതിനായി നിരാഹാരം അനുഷ്ഠിക്കുന്നവര്‍ക്കൊപ്പം ഗവര്‍ണര്‍ ചേരും.സ്ത്രീധനം നല്‍കുന്നതിനും സ്വീകരിക്കുന്നതിനും എതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ഗാന്ധിയന്‍ സംഘടനകള്‍ ഗാന്ധിഭവനില്‍ രാവിലെ മുതല്‍ വൈകുന്നേരംവരെയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.

  എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച

സ്ത്രീധന പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ ഖാന്‍ സന്ദര്‍ശിച്ചിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം, സ്ത്രീധനത്തിനെതിരായ പ്രചാരണത്തില്‍ എന്‍ജിഒകളും സന്നദ്ധപ്രവര്‍ത്തകരും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് വാഗ്ദാനവും നല്‍കി.

‘സ്ത്രീധനം ഒരു തിന്മയാണെന്നും നിയമങ്ങളെ സംബന്ധിച്ചിടത്തോളം അവ വളരെ ശക്തമാണെന്നും അതിനെതിരെ പൊതുവായതും സാമൂഹികവുമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഖാന്‍ പറഞ്ഞു. കേരളത്തില്‍ എന്‍ജിഒകളുടെയോ സന്നദ്ധപ്രവര്‍ത്തകരുടെയോ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, ഇതിനെതിരെ നാം അവബോധം സൃഷ്ടിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്ന ഏതൊരാളോടും വിവാഹ ആലോചനയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കണം’ ഗവര്‍ണര്‍ പറഞ്ഞിരുന്നു.

  ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ വാര്‍ഷിക സമ്മേളനം കോവളത്ത്

കഴിഞ്ഞ മാസത്തില്‍ നിരവധി സ്ത്രീധന പീഡന കേസുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കി. അത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Maintained By : Studio3