Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പദവിയുടെ ‘ഭാര’മറിയാത്ത പ്രതിപക്ഷ നേതാവ്?

1 min read

ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടുത്തിടെ ഒരു ഗുരുതരമായ ആരോപണം ഉന്നയിക്കുകയുണ്ടായി. വിദേശ നേതാക്കളെ കാണുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തടയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഈ ആരോപണം, പൊള്ളയായ അവകാശവാദങ്ങള്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനും ഇടയില്‍ ചാഞ്ചാടുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണെന്ന വാദങ്ങള്‍ക്കാണ് ബലം കൂടുതല്‍.

വിദേശ നേതാക്കളെ സര്‍ക്കാരിന് തടയാന്‍ സാധിക്കുമോ?

സര്‍ക്കാര്‍ വിദേശ നേതാക്കളെ താനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് വിലക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. എന്നാല്‍ വസ്തുതയെന്തെന്നാല്‍, ഒരു വിദേശ അതിഥി പ്രതിപക്ഷ നേതാവിനെ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. അത് പൂര്‍ണ്ണമായും സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥിയുടെയും അദ്ദേഹത്തിന്റെ നയതന്ത്ര സംഘത്തിന്റെയും വ്യക്തിപരമായ തീരുമാനമാണ്.

ഈ ആരോപണം എത്രത്തോളം പരിഹാസ്യമാണെന്ന് തെളിയിക്കുന്ന കണക്കുകള്‍ വ്യക്തമാണ്. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതിന് ശേഷം നിരവധി വിദേശ നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര റാംഗുലാം എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ പ്രതിപക്ഷ നേതാവിനെ കാണുന്നത് ഒരു ജനാധിപത്യ പാരമ്പര്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, വിദേശകാര്യ മന്ത്രാലയം ഇതൊരു നിര്‍ബന്ധിത നിയമമാക്കിയിട്ടില്ല.

  ഇന്ത്യയുടെ മൂന്നാമത് വലിയ സമുദ്രോല്പന്ന കയറ്റുമതി വിപണിയായി യൂറോപ്യൻ യൂണിയൻ

ഭരണഘടനാപരമായ കാപട്യം?

തിരഞ്ഞെടുപ്പ് റാലികളില്‍ ഭരണഘടനയുടെ ചുവന്ന കോപ്പിയേന്തി, അത് അപകടത്തിലാണെന്ന് പ്രസംഗിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം ശൈലിയാണ്. എന്നാല്‍ ഭരണഘടനയെ ഒരു രാഷ്ട്രീയ പ്രതീകമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, അതിന്റെ സ്ഥാപനങ്ങളെയും ചടങ്ങുകളെയും അദ്ദേഹം എത്രമാത്രം ബഹുമാനിക്കുന്നുണ്ട്?

അദ്ദേഹം പങ്കെടുക്കാതിരുന്ന ചില പ്രധാന ഭരണഘടനാപരമായ ചടങ്ങുകള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

  • ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്.
    ചെങ്കോട്ടയില്‍ വെച്ച് നടന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ ആഘോഷമായ സ്വാതന്ത്ര്യദിന ചടങ്ങ്.
    വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
  വായ്പാമൊറട്ടോറിയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കെടിഎം

ഈ വിട്ടുനില്‍ക്കലുകള്‍ അദ്ദേഹത്തിന്റെ തിരക്ക് കൊണ്ടല്ല, മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ‘ബോധപൂര്‍വമായ അനാദരവും അശ്രദ്ധമായ മനോഭാവവുമാണ്’ വെളിപ്പെടുത്തുന്നതെന്ന രാഷ്ട്രീയ ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശയാത്രകള്‍ നടത്തുമ്പോള്‍ ഔദ്യോഗികമായി ആരൈയെങ്കിലും അറിയിക്കുന്ന പതിവുപോലും അദ്ദേഹത്തിനില്ലെന്ന വിമര്‍ശനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇത്തരം സുപ്രധാന ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്നത് അഹങ്കാരമായി വിലയിരുത്തപ്പെടുന്നു, അത് ആ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ പരോക്ഷമായി ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.

മാറാത്ത ‘രാജകീയ മനോഭാവം’

രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ ‘രാജകീയവും അവകാശവാദപരവുമായ’ അല്ലെങ്കില്‍ ’10 ജന്‍പഥ് മാനസികാവസ്ഥ’ ആണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രിക്ക് മുകളിലായിരുന്നു സോണിയാ ഗാന്ധിയുടെ സ്ഥാനമെന്നത് ആരോപണം മാത്രമല്ല. പല വിദേശ നേതാക്കളും പ്രധാനമന്ത്രിയെ കണ്ടില്ലെങ്കിലും അവരെ സന്ദര്‍ശിക്കുമായിരുന്നു. ഈ പശ്ചാത്തലം രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷകളെ രൂപപ്പെടുത്തിയിരിക്കാം.

  സോണി ബ്രാവിയ 3II

അദ്ദേഹത്തിന്റെ പ്രസ്താവനകളെ ‘ബാലിശം’ എന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. ഒരു കോണ്‍വെന്റ് സ്‌കൂളിലെ ‘ഷോണ്ടി-ബണ്ടി’ കളികളില്‍ നിന്ന് അദ്ദേഹം മാനസികമായി പുറത്തുവന്നിട്ടില്ലെന്ന് അവര്‍ പറയുന്നു. അതായത്, ഷോണ്ടി എന്ന കുട്ടി ബണ്ടിയുമായി വഴക്കിട്ട ശേഷം മറ്റെല്ലാവരോടും ബണ്ടിയോട് സംസാരിക്കരുതെന്ന് പറയുന്നതുപോലെയാണ് രാഹുലിന്റെ പെരുമാറ്റം. താന്‍ വഹിക്കുന്ന പദവിയുടെ ഗൗരവവും അന്തസ്സും മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം.

ഉത്തരവാദിത്തത്തിന്റെ ചോദ്യം

പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് കനം കൂടും; രാഹുല്‍ ഗാന്ധി ഇത് മറക്കുന്നതായി തോന്നുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ, അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അപഹാസ്യയാക്കുകയാണ്. കാരണം, അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്താണ്, അത്തരം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്നുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ നേരിട്ട് ബാധിക്കും.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, രാജ്യത്തിന്റെ പ്രതിച്ഛായയും ഭരണഘടനാപരമായ ഔചിത്യവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണേണ്ട ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കില്ലേ?

 

Maintained By : Studio3