Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്: 80ശതമാനം സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ കൈമാറണം

ബെംഗളൂരു: സ്വകാര്യ ആശുപത്രികള്‍ പരിചരണ സൗകര്യം ഉള്‍പ്പെടെ 80 ശതമാനം കിടക്കകള്‍ അനുവദിക്കണമെന്ന് കര്‍ണാടകസര്‍ക്കാര്‍ ആവശ്യപ്പെട്ടു.കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് അപ്പോള്‍ സംസ്ഥാനം നേരിടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.സ്വകാര്യ ആശുപത്രികള്‍ ഇത് ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് മൈസൂരുവിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പുലര്‍ച്ചെ തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സുധാകര്‍ ആവശ്യപ്പെട്ടു.

‘കടുത്ത പ്രതിസന്ധിയാണ് മുന്നിലുള്ളത്.നാം ഇതിനെ ഒന്നിച്ച് നേരിടേണ്ടതുണ്ട്’. 30 കിടക്ക ശേഷിയില്‍ കുറവുള്ള എല്ലാ ചെറിയ ആശുപത്രികളെയും കോവിഡ് അല്ലാത്ത രോഗികളെ പരിശോധിക്കുന്നതിനും അതില്‍ കൂടുതലുള്ള എല്ലാ പ്രധാന ആശുപത്രികളും കോവിഡ് കെയര്‍ ആശുപത്രികളാക്കി മാറ്റുകയാണെന്നും മന്ത്രി വിശദീകരിച്ചു.

ഗുരുതരമായ സാഹചര്യമുള്ള പരിചരണ രോഗികള്‍ക്ക് പ്രത്യേകിച്ച് ഡയാലിസിസ്, പ്രസവ പരിചരണം എന്നിവ അടിയന്തിരമായി ചികിത്സിക്കാന്‍ പ്രധാന ആശുപത്രികളെ അനുവദിക്കും. ഈ മൂന്ന് സേവനങ്ങള്‍ക്ക് പുറമെ, എല്ലാ പ്രധാന ആശുപത്രികളും അവരുടെ മൊത്തം ശേഷിയുടെ 80 ശതമാനം ഗുരുതരമായ പരിചരണ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന് അനുവദിക്കേണ്ടതുണ്ട്.

അടുത്ത ഒരു മാസത്തിനുള്ളില്‍ 1,500 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായി വരുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കേന്ദ്ര റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ഓക്സിജന്‍ ഉല്‍പാദകരുമായി സര്‍ക്കാര്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും നിര്‍മാതാക്കളില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഏറ്റവും വലിയ ഒന്നാണെന്നും കൂടുതല്‍ ഓക്സിജന്‍ വിതരണത്തെ പിന്തുണയ്ക്കാന്‍ ഇതിനകം അവര്‍ രംഗത്തുവന്നതായും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് സംസ്ഥാനത്തിന് മുമ്പ് വേണ്ടത്ര ഓക്സിജന്‍ സംഭരിക്കാത്തത് എന്ന ചോദ്യത്തിന്, കേസുകള്‍ കുറയുമ്പോള്‍, അത്തരം ആവശ്യങ്ങളില്ലെന്നും അതിനാല്‍ ഇത് സംഭരിക്കുന്നതില്‍ കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഓക്സിജന്‍റെയും റെംഡെസിവിര്‍ കുത്തിവയ്പ്പിന്‍റെയും ആവശ്യം വര്‍ദ്ധിച്ചതുസംബന്ധിച്ച് മന്ത്രി പ്രസ്താവന ഇറക്കി.റെംഡെസിവിര്‍ കുത്തിവയ്പ്പുകളുടെ 70,000 ഡോസുകള്‍ക്ക് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ 20,000 ഡോസ് എത്തി, ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ബുധനാഴ്ച മാത്രം 23,558 പുതിയ കോവിഡ് കേസുകളും 116 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Maintained By : Studio3