Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന്‍ സേനാമേധാവി ഇന്ത്യയിലേക്ക്; സൈനിക ഉപകരണങ്ങള്‍ തേടുമെന്ന് സൂചന

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ സായുധ സേനയും താലിബാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടയില്‍, അഫ്ഗാനിസ്ഥാന്‍ ആര്‍മി ചീഫ് അടുത്തയാഴ്ച രണ്ട് ദിവസത്തേക്ക് ഇന്ത്യ സന്ദര്‍ശിക്കും. ജൂലൈ 27 ന് ഇന്ത്യയിലെത്തുന്ന അഫ്ഗാനിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ വാലി മുഹമ്മദ് അഹ്മദ്സായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ എം.എം. നരവനെ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 29ന് അദ്ദേഹം മടങ്ങും. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എന്നിരുന്നാലും, അഫ്ഗാനിസ്ഥാന്‍ ആര്‍മി ചീഫ് ലോജിസ്റ്റിക് പിന്തുണയും സൈനിക ഉപകരണങ്ങളും തേടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ വളരെക്കാലമായി സൈനിക അക്കാദമികളില്‍ അഫ്ഗാനിസ്ഥാന്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. താലിബാനുമായി സഹകരിച്ച് പാക്കിസ്ഥാന്‍ അഫ്ഗാനിലെ ഇന്ത്യന്‍ സ്വത്തുക്കള്‍ ലക്ഷ്യമിടാന്‍ തുടങ്ങിയപ്പോഴാണ് സന്ദര്‍ശനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനിലെ റോഡുകള്‍, ഡാമുകള്‍, പാര്‍ലമെന്‍റ് കെട്ടിടം എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ഇന്ത്യ 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ഈ മാസം ആദ്യം ഹൈ കൗണ്‍സില്‍ ഫോര്‍ നാഷണല്‍ റീകണ്‍സിലിയേഷന് (എച്ച്സിഎന്‍ആര്‍) നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ രാഷ്ട്രീയനേതാവ് അബ്ദുല്ല അബ്ദുല്ല ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ സേനയും താലിബാനും തമ്മില്‍ പോരാട്ടം നടന്നിട്ടും അദ്ദേഹം സമാധാനത്തിനായി ശ്രമങ്ങള്‍ നടത്തുകയാണ്. ഖത്തറിലെ ദോഹയില്‍ അബ്ദുല്ലയുടെയും താലിബാന്‍ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം സമാധാന ചര്‍ച്ചകള്‍ നടത്തുകയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്ക പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശം ഉപയോഗിക്കുന്നതാണ്. ഈ സാഹചര്യം മനസിലാക്കി ഇന്ത്യ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

യുഎസ് സേന പിന്‍മാറിയതിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം ശക്തമായി. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് താലിബാന്‍ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ തുടങ്ങി. സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ജൂലൈ 11 ന് ഇന്ത്യ കാണ്ടഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ചിരുന്നു.

Maintained By : Studio3