Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുച്ചേരി: മന്ത്രിസഭാ വികസനത്തില്‍ അനിശ്ചിതത്വം തുടരുന്നു

പുതുച്ചേരി: എഐഎന്‍ആര്‍സി നേതാവ് എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കായി രണ്ട് പേരുകളുടെ പട്ടിക ബിജെപി സമര്‍പ്പിച്ചിട്ടും പുതുച്ചേരിയില്‍ മന്ത്രിസഭ വിപുലീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനവും മൂന്ന് മന്ത്രിസ്ഥാനവും ബിജെപി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇപ്പോള്‍ 2 മന്ത്രിപദവികളിലേക്കും സ്പീക്കര്‍ തസ്തികയിലേക്കും തീര്‍പ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കര്‍ തസ്തികയും ഒഴികെയുള്ള മൂന്ന് മന്ത്രിമാരെ എഐഎന്‍ആര്‍സിയില്‍നിന്ന് ഉള്‍പ്പെടുത്തും. ചൂടേറിയ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജെ സര്‍വന സായ് കുമാര്‍, എ നമശിവയം എന്നിവരുടെ പേരുകള്‍ ബിജെപി നല്‍കി. ഇത് ജോണ്‍ കുമാറിന്‍റെ പാളയത്തില്‍ നിന്ന് വലിയ അസ്വസ്ഥതയുണ്ടാക്കി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുമാറിന്‍റെ അനുയായികള്‍ പുതുച്ചേരിയിലെ ബിജെപി ഓഫീസ് ഉപരോധിച്ചിരുന്നു.മകനും എംഎല്‍എയുമായ റിച്ചാര്‍ഡ് ജോന്‍കുമാറിനൊപ്പം കുമാര്‍ ഇപ്പോള്‍ ഡെല്‍ഹിയിലാണ്.മന്ത്രിസ്ഥാനത്തിനായി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹരം തലസ്ഥാനത്തെത്തിയത്. എന്നാല്‍ മന്ത്രിമാര്‍ക്ക് നിശ്ചിത കാലാവധി നിശ്ചയിക്കുമെന്നും മറ്റുള്ലവര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നും പാര്‍ട്ടി ജോണ്‍ കുമാറിനെ ധരിപ്പിച്ചതായാണ് വാര്‍ത്ത.

  പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കല്‍ ഭരണഘടനാപരമായ നടപടി മാത്രം; പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വസ്തുതകള്‍

മെയ് രണ്ടിന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഐഎന്‍ആര്‍സിക്ക് 10 എംഎല്‍എമാരും ബിജെപിക്ക് 6 സീറ്റുകളും നേടാനായിരുന്നു. അതിനാല്‍ മന്ത്രിസഭയില്‍ ബിജെപിക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കുമെന്നും രംഗസാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്‍. രംഗസാമി മെയ് 7 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 44 ദിവസത്തിനുശേഷവും മന്ത്രിസഭാ പ്രതിസന്ധി തുടര്‍ന്നു.ഇതിനിടയില്‍ കോവിഡിനെത്തുടര്‍ന്ന് രംഗസാമിയെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പുതുച്ചേരിയുടെ ചുമതലയുള്ള ദേശീയ നേതാവ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ഫോണ്‍കോളുകളോട് പ്രതികരിച്ചിരുന്നില്ല എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

  പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കല്‍ ഭരണഘടനാപരമായ നടപടി മാത്രം; പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വസ്തുതകള്‍

അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ ആഹ്വാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിവായി. എന്നാല്‍, അദ്ദേഹത്തോട് കൂടിയാലോചിക്കാതെ മൂന്ന് നേതാക്കളെ ഏകപക്ഷീയമായി എംഎല്‍എമാരായി ബിജെപി നാമനിര്‍ദ്ദേശം ചെയ്യുന്നതിനെതിരെയുള്ള തന്‍റെ പ്രതിഷേധമാണിതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തിയതിനുശേഷം, രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ രംഗസാമി സമ്മതിക്കുകയും രണ്ട് ബിജെപി നേതാക്കളുടെ പേരുകള്‍ കാബിനറ്റ് ബെര്‍ത്ത് നിശ്ചയിക്കുകയും ചെയ്തു.

മന്ത്രിസഭാ സ്ഥാനങ്ങള്‍ക്കായി ബിജെപി അന്തിമരൂപം നല്‍കിയ ശേഷം മുതിര്‍ന്ന നേതാക്കളായ കെ. ലക്ഷ്മിനാരായണന്‍, സി. ജയകുമാര്‍, പി. രാജവേലു, കാരയ്ക്കല്‍ പ്രതിനിധികള്‍, പിടിഎം തിരുമുരുകന്‍, ചന്ദ്രപ്രിയങ്ക എന്നിവരില്‍ നിന്നും രംഗസാമി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് വെല്ലുവിളി നേരിട്ടു. ബാക്കിയുള്ളവരെ തൃപ്തിപ്പെടുത്താന്‍ എഐഎന്‍ആര്‍സിക്ക് മൂന്ന് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ തസ്തികയും ഉണ്ട്. കാരയ്ക്കലിനും പട്ടികജാതിവിഭാഗത്തിനും പ്രാതിനിധ്യം മുഖ്യമന്ത്രി ആലോചിക്കുന്നു. മൂന്ന് മന്ത്രി സ്ഥാനാര്‍ത്ഥികളെയും ഡെപ്യൂട്ടി സ്പീക്കര്‍ തസ്തികയെയും തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി തന്‍റെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉടന്‍ അന്തിമമാക്കുകയും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് സമര്‍പ്പിക്കുകയും ചെയ്യും.ബിജെപി നേതാവ് എംബലം ആര്‍. സെല്‍വം ഇതിനകം പുതുച്ചേരി സഭയുടെ സ്പീക്കറായി.

  പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കല്‍ ഭരണഘടനാപരമായ നടപടി മാത്രം; പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വസ്തുതകള്‍
Maintained By : Studio3