Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇറാനെതിരെ വീണ്ടും അമേരിക്കൻ ഉപരോധം; വ്യക്തികളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ പെടുത്തി

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ്, ഇറാനിലെ ഷിപ്പിംഗ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉപരോധ ലംഘനത്തിനാണ് ഏഴ് സ്ഥാപനങ്ങളെയും രണ്ട് വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. പരമ്പരാഗത ആയുധങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ഥാപനങ്ങൾക്കും പുതിയതായി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഇറാൻ: സമ്പദ് വ്യവസ്ഥയിൽ പരമാവധി സമ്മർദ്ദം ചെലുത്തി ആ‍ണ‍വ, മിസൈൽ പദ്ധതികളിൽ കൂടുതൽ വിട്ടുവീ‌ഴ്ചകൾക്ക് തയ്യാറാകാൻ അവരെ നിർബന്ധിക്കുകയാണ് ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങളുടെ ലക്ഷ്യം

വാഷിംഗ്ടൺ സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇറാനെതിരെ പുതിയ ഉപരോധ നടപടികളുമായി അമേരിക്ക. ഇറാനിലെ ഏഴ് സ്ഥാപനങ്ങളെയും രണ്ട് വ്യക്തികളെയും അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ്, ഇറാനിലെ ഷിപ്പിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഉപരോധവുമായി ബന്ധപ്പെട്ടാണ് ഇവരെ കരിമ്പട്ടികയിൽ പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. പരമ്പരാഗത ആയുധങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ഥാപനങ്ങൾക്കും പുതിയതായി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

പരമ്പരാഗത ആയുധങ്ങൾ, ലോഹ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.  ഇറാൻ സമ്പദ് വ്യവസ്ഥയിൽ പരമാവധി സമ്മർദ്ദം ചെലുത്തി ആ‍ണ‍വ, മിസൈൽ പദ്ധതികളിൽ കൂടുതൽ വിട്ടുവീ‌ഴ്ചകൾക്ക് തയ്യാറാകാൻ അവരെ നിർബന്ധിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അധികാരമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.

അന്താരാഷ്ട്ര ഉപരോധങ്ങളിൽ നിന്ന് കരകയറുന്നതിന് വേണ്ടി ലോകശക്തികളുമായി ഇറാൻ ഒപ്പുവെച്ച 2015ലെ  ആണവ കരാറിൽ നിന്നും പിന്മാറിയതിന് ശേഷമാണ്  ട്രംപ് ഭരണകൂടം ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ കൊണ്ടുവന്നത്. ആണവ പദ്ധതികളിൽ നിന്നും ഇറാൻ പിന്മാറുകയെന്നതായിരുന്നു ഈ കരാറിന്റെ കാതൽ. ഇറാന്റെ ആണവ പദ്ധതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും ബാലിസ്റ്റിക് മിസൈൽ നിർമാണത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതും ഇറാഖ്, ലെബനൻ,സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നതിൽ നിന്ന് അവരെ തടയുന്നതുമായ പുതിയ കരാറിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് ഭരണകൂടം 2018ൽ കരാറിൽ നിന്നും പിന്മാറിയത്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡന് അധികാരമൊഴിഞ്ഞ് നൽകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിബന്ധനകൾ പൂർണമായും പാലിച്ചാൽ അധികാരമേറ്റതിന് ശേഷം 2015ലെ ആണ‌വ കരാറിലേക്ക് തിരിച്ചുവരുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Maintained By : Studio3