Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടവും  ‘ത്സാല്‍മുറി’യും: ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രധാനമന്ത്രിയുടെ പുത്തന്‍ തന്ത്രം

1 min read

പശ്ചിമ ബംഗാളിന്റെ തെരുവോരങ്ങളില്‍ സാധാരണക്കാരന്റെ ലഘുഭക്ഷണമായ ‘ത്സാല്‍മുറി’ (ഖവമഹാൗൃശ) ഇനി രാഷ്ട്രീയ ചര്‍ച്ചകളിലെ താരം. റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ രാഷ്ട്രീയ റാലികളില്‍ വരെ സുലഭമായ ഈ ലഘുഭക്ഷണം രാഷ്ട്രീയ സന്ദേശങ്ങള്‍ കൈമാറാനുള്ള ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരുവോര കച്ചവടക്കാരനില്‍ നിന്ന് പ്രധാനമന്ത്രി നേരിട്ട് ത്സാല്‍മുറി വാങ്ങിയത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ബംഗാളിന്റെ വികാരങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. സാധാരണക്കാരനൊപ്പം, താഴെത്തട്ടിലേക്ക്ബംഗാള്‍ രാഷ്ട്രീയത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ത്സാല്‍മുറി വാങ്ങുന്നതിലൂടെ താന്‍ സാധാരണക്കാരന്റെ ജീവിതാനുഭവങ്ങള്‍ പങ്കിടുന്ന, ജനങ്ങള്‍ക്കിടയിലുള്ള ഒരു നേതാവാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്.

  എന്‍എസ്ഇയിൽ ഇജിആര്‍ സംവിധാനത്തിനു തുടക്കമായി

ലളിതമായ ഈ പ്രവൃത്തിയിലൂടെ വിനയവും താഴെത്തട്ടിലുള്ള രാഷ്ട്രീയ ശൈലിയും ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഈ ലളിതമായ ഭക്ഷണത്തിലൂടെ നല്‍കുന്ന പ്രധാന സന്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

അനൗദ്യോഗിക സമ്പദ്വ്യവസ്ഥയ്ക്ക് അംഗീകാരം: ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക പങ്കുവഹിക്കുന്ന ചെറുകിട തെരുവോര കച്ചവടക്കാരെ പ്രധാനമന്ത്രി ഇതിലൂടെ ആദരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നു. ‘പിഎം സ്വാനിധി’ (PM SVANidhi) പോലുള്ള പദ്ധതികളിലൂടെ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ പ്രതിഫലനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ലോക്കലിന് വേണ്ടി ശബ്ദമുയര്‍ത്തുന്നു: ഒരു പ്രാദേശിക പരമ്പരാഗത ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ ആശയങ്ങളെ അദ്ദേഹം ബലപ്പെടുത്തുന്നു.

  ബാഗ്മാനെ പ്രൈം ഓഫീസ് ആര്‍ഇഐടി ഐപിഒ മെയ് 05 മുതല്‍

വികാരപരമായ അടുപ്പം: ജനങ്ങളുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കാനും വിശ്വാസം നേടിയെടുക്കാനും ഇത്തരം ദൃശ്യങ്ങള്‍ സഹായിക്കുന്നു. ജാതി-മത-സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ത്സാല്‍മുറി, ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പ്രതീകമായി ഇവിടെ മാറുന്നു. ബംഗാളിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയും ജനപങ്കാളിത്തത്തെയും മുന്‍നിര്‍ത്തിയുള്ള ഇത്തരം നീക്കങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ സ്വാധീനം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. ത്സാല്‍മുറി വെറുമൊരു ലഘുഭക്ഷണമല്ല, മറിച്ച് സാധാരണക്കാരന്റെ പോരാട്ടത്തിന്റെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണനിര്‍വഹണത്തിന്റെയും അടയാളമാണെന്ന് ഈ സംഭവം അടിവരയിടുന്നു.

  നാലാം പാദഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധനനേടി മണപ്പുറം ഫിനാന്‍സ്

 

1 thought on “പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടവും  ‘ത്സാല്‍മുറി’യും: ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രധാനമന്ത്രിയുടെ പുത്തന്‍ തന്ത്രം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3