December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചൈന-കാനഡ തര്‍ക്കപരിഹാരത്തില്‍ യുഎസിന് നിര്‍ണായക പങ്ക്: ട്രൂഡോ

1 min read

ഒട്ടാവ: കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ സുപ്രധാനമായ പങ്കുണ്ടെന്ന് പ്രസിഡന്‍റ് ബൈഡന്‍ ഭരണകൂടം അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടു. ചൈനയില്‍ 2018 ഡിസംബര്‍ മുതല്‍ തടവിലാക്കപ്പെട്ട രണ്ട് കനേഡിയന്‍ പൗരന്മാരുടെ മോചനത്തിനായി യുഎസ് സജീവ പങ്കുവഹിക്കുമെന്ന് അവര്‍ സ്ഥിരീകരിച്ചതായും ട്രൂഡോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇറാനെതിരായ ഉപരോധം ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് യുഎസ് കൈമാറാനുള്ള അഭ്യര്‍ത്ഥനയില്‍ ഹുവാവേ ടെക്നോളജീസ് ലിമിറ്റഡ് കോ. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷോവിനെ വാന്‍കൂവറില്‍ അറസ്റ്റ് ചെയ്തതിന് ശേഷമാണ് രണ്ട കാനഡക്കാരെ ചൈന ജയിലിലടച്ചത്.

  നാസ സ്പേസ് ആപ്സ് ചലഞ്ച്: നേട്ടവുമായി കേരള സ്റ്റാർട്ടപ്പുകൾ

“ഞങ്ങളുടെ അടുത്ത സഖ്യകകഷിയായ യുഎസിനായി ഒരു കൈമാറ്റ കരാര്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇക്കാരണത്താലാണ് തങ്ങളുടെ പൗരന്മാരെ ചൈന തടവിലാക്കിയത്. അവര്‍ക്ക് യുഎസില്‍ നേരിട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. അതിനാല്‍ അവര്‍ ഈ വഴി തെരഞ്ഞെടുത്തു’ ട്രൂഡോ പറഞ്ഞു.

“അതിനാല്‍, സ്ഥിതിഗതികള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ യുഎസിന് കഴിയുന്നുണ്ട്, മാത്രമല്ല ശരിയായ പങ്ക് വഹിക്കാന്‍ ഉത്സാഹമുള്ളവനും അത് പരിഹരിക്കുന്നതിന് ശക്തമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.”ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് കാനഡ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങള്‍ വരുന്നത്. ബെയ്ജിംഗുമായുള്ള സമീപനത്തെ എങ്ങനെ ഏകോപിപ്പിക്കാം എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും കൈകാര്യം ചെയ്തു.
“മനുഷ്യര്‍ വിലപേശല്‍ ചിപ്പുകളല്ല,” തടവിലാക്കപ്പെട്ട കനേഡിയന്‍മാരായ മൈക്കല്‍ കോവ്രിഗ്, മൈക്കല്‍ സ്പാവര്‍ എന്നിവരെ പരാമര്‍ശിച്ച് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ 800 ദിവസങ്ങളായി തടവിലാണ്.അതേസമയം കാനഡയില്‍ അറസ്റ്റിലായ മെംഗ് തന്‍റെ വാന്‍കൂവര്‍ മാന്‍ഷനില്‍ വീട്ടുതടങ്കലിലെ വാന്‍കൂവറിലെ സ്വാതന്ത്ര്യം ആസ്വദിക്കുന്നു- ബൈഡന്‍ പറഞ്ഞു.

  സർഗാലയ കലാ-കരകൗശലമേള ഡിസംബർ 23 മുതൽ

അഭിമുഖത്തില്‍, ട്രൂഡോ ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുകയും ഹോങ്കോങ്ങിലെ സാഹചര്യത്തെക്കുറിച്ചുള്ള കാനഡയുടെ ആശങ്ക ആവര്‍ത്തിക്കുകയും ചെയ്തു. ഉയ്ഗര്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ബെയ്ജിംഗിന്‍റെ നടപടിയെ വംശഹത്യയാണെന്ന് പ്രഖ്യാപിച്ച് കാനഡയിലെ നിയമനിര്‍മാണസഭ ഒരു നിരോധന പ്രമേയവും പാസാക്കി. “കാനഡപോലുള്ള രാജ്യങ്ങള്‍ക്ക് ചൈന വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും അവര്‍ വെല്ലുവിളിക്കുന്നു. ഭയാനകമായ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങളിലും ചൈന ഏര്‍പ്പെടുന്നു,” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ജി 7 രാഷ്ട്ര നേതാക്കളും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.കാനഡയും അമേരിക്കയും മാത്രമല്ല, എല്ലാ ജനാധിപത്യ രാജ്യങ്ങളും അവര്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് ട്രൂഡോ പറഞ്ഞു. എന്നാല്‍
രാജ്യങ്ങള്‍ക്ക് പൊതുവായി സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ ചൈനയുമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത താന്‍ അംഗീകരിക്കുന്നതായും ട്രൂഡോ പറഞ്ഞു.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍
Maintained By : Studio3