December 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കശ്മീരില്‍ കൊടുംഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

1 min read

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ സംഘടനയുടെ ഉന്നത കമാന്‍ഡറായ മെഹ്രാജ്-ഉദ്-ദിന്‍ ഹല്‍വായ് എന്ന ഉബൈദ് കൊല്ലപ്പെട്ടു. ഇയാള്‍ വടക്കന്‍ കശ്മീരില്‍ കുറേ വര്‍ഷങ്ങളായി സജീവമായിരുന്നു, കൂടാതെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയുമാണ്. വാട്ടന്‍ ഹന്ദ്വാരയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പതിവ് പരിശോധനക്കിടെ ഒരു കാല്‍നടയാത്രക്കാരന്‍ സംശയാസ്പദമായി രീതിയില്‍ പെരുമാറി. തുടര്‍ന്ന് സുരക്ഷാസേന ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാളെ പരിശോധിച്ചതില്‍ നിന്ന് ഒരു ഗ്രനേഡ് കണ്ടെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് പോസ്റ്റിലേക്ക് ചോദ്യം ചെയ്യലിനായി മാറ്റി. ചോദ്യം ചെയ്യലിനിടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.ഖുഷാല്‍ മാറ്റൂ സോപോറിലെ താമസക്കാരനായിരുന്നു ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ

ഇയാളുടെ വെളിപ്പെടുത്തലില്‍ ഹന്ദ്വാര പോലീസ്, ആര്‍മി, സിആര്‍പിഎഫ്, എസ്എസ്ബി എന്നിവര്‍ തിരച്ചില്‍ നടത്തി. എന്നാല്‍ ഭീകരന്‍ തന്‍റെ ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ രഹസ്യമായി വച്ചിരുന്ന എകെ 47 റൈഫിള്‍ എടുത്ത് സംയുക്ത തിരച്ചില്‍ സംഘത്തിനുനേരെ വിവേചനരഹിതമായി വെടിവയ്ക്കാന്‍ തുടങ്ങി. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. തുടര്‍ന്നുള്ള വെടിവയ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഒരു എകെ -47, നാല് മാഗസിനുകള്‍, പവര്‍ ബാങ്ക്, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍ തുടങ്ങിയവ എന്നിവ ഈ ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

  ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

എ ++ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള കൊടും തീവ്രവാദിയാണ് ഉബൈദെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ ഗ്രൂപ്പ് കമാന്‍ഡറാണെന്നും പോലീസ് റെക്കോര്‍ഡുകളിലുണ്ട്. 2012 മുതല്‍ സജീവമായിരുന്ന അദ്ദേഹം ഉത്തര കശ്മീരില്‍ നിരവധി കൊലപാതകങ്ങളില്‍ പങ്കാളിയായിരുന്നു. പോലീസ് / സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളും സിവിലിയന്‍ അതിക്രമങ്ങളും ഉള്‍പ്പെടെ ഒരു നീണ്ട ഭീകരാക്രമണ ചരിത്രം ഇയാള്‍ക്കുണ്ട്. വിവിധ ഭീകര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ ഭാഗമായിരുന്നു ഇയാള്‍. ’28-07-2013 ന് എസ്പിഒ മുദാസിര്‍ അഹ്മദ് ദാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടായിരുന്നു.

26-07-2013 ന് ക്രാങ്ഷിവാനിലെ സര്‍പഞ്ച് ഖാസിര്‍ മുഹമ്മദ് പരേക്കെതിരായ ഭീകരാക്രമണം, ഗോരിപോറ ബോമൈയിലെ സര്‍പഞ്ച് ഹബീബ് ഉല്ലാ മിറിന്‍റെ കൊലപാതകം, 26-04-2013 ന് ഹര്‍ദിവ സോപൂരിലെ പഞ്ച് സൂന ബീഗത്തിനെതിരായ ആക്രമണം,ഹിഗാം സോപോറില്‍ പോലീസ് പാര്‍ട്ടിക്ക് നേരെ നടന്ന ആക്രമണം, ഇതില്‍ 4 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഹുറിയത്ത് പ്രവര്‍ത്തകരായ ഷെയ്ഖ് അല്‍താഫ്-ഉര്‍- ഇക്ബാല്‍ നഗര്‍ സോപോറിലെ റഹ്മാന്‍, ബോമൈ സോപോറിലെ ഖുര്‍ഷീദ് അഹ്മദ് ഭട്ട് എന്നിവരുടെ കൊലപാതകങ്ങള്‍ എന്നിവയിലെല്ലാം ഉബൈദിന് പ്രധാന പങ്കുണ്ടായിരുന്നു.

  ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ കെഎസ്‌യുഎം ജര്‍മ്മനി സഹകരണം

മുന്‍ തീവ്രവാദികളായ ബദാംബാഗ് സോപോറിലെ മെഹ്രാജ്-ഉദ്-ദിന്‍ ദാര്‍, മുണ്ട്ജി സോപോറിലെ ഐജാസ് അഹ്മദ് രേഷി എന്നിവരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്ക് പങ്കുണ്ട്. കൂടാതെ ഹോട്ടല്‍ ഹീമല്‍ ശ്രീനഗര്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു.

Maintained By : Studio3