Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്വിറ്ററിനു ബദല്‍തേടി റഷ്യ ഇന്ത്യയുമായി കൈകോര്‍ക്കും

ന്യൂഡെല്‍ഹി: മൈക്രോബ്ലോഗിംഗ് രംഗത്തെ അതികായനായ ട്വിറ്ററിനു ബദല്‍തേടി റഷ്യ ഇന്ത്യയുമായി കൈകോര്‍ക്കും. റഷ്യന്‍ വിമതനായ അലക്സി നവാല്‍നിയെ പിന്തുണക്കുന്നതിന് പ്രതിഷേധക്കാര്‍ പ്രധാനമായും ഉപയോഗിച്ചത് ട്വിറ്ററായിരുന്നു. ഇത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനു നേരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ന്യൂഡെല്‍ഹിയില്‍ കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ വില്ലനായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന പലര്‍ക്കും വിദേശ ബന്ധങ്ങളുണ്ടെന്നും അവ സിഖ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ നല്‍കിയ എക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഈ നീക്കത്തോടെയാണ് പുടിന്‍ ഇന്ത്യയുമായി സഹകരിച്ച് ട്വിറ്ററിനു ബദല്‍തേടാന്‍ തീരുമാനിച്ചത്. രാജ്യത്തിനെതിരെ ശത്രുതാപരമായ നടപടി ഉണ്ടായാല്‍ റഷ്യയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള സാധ്യതയും വിശകലന വിദഗ്ധര്‍ കാണുന്നുണ്ട്.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ജനുവരി 26ന് ചെങ്കോട്ടയിലെ അതിക്രമത്തിനുശേഷം നിരവധി എക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്വിറ്റര്‍ അങ്ങനെ ചെയ്തില്ല. തല്‍ഫലമായി, ട്വിറ്ററിന് പകരമായി കൂ പോലുള്ള ഒരു തദ്ദേശീയ കമ്പനി ഉപയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആളുകളെ ഉപദേശിച്ചിരുന്നു. അതേസമയം മീഡിയ ഹോണ്‍ചോസുമായുള്ള സംഭാഷണത്തിനിടെ സ്വന്തം ബദല്‍ വരുന്നതുവരെ വിദേശ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് പുടിന്‍ പറഞ്ഞു.” ഒന്നും വെട്ടിക്കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവര്‍ത്തികള്‍ നടത്തുകയാണെങ്കില്‍, ആ സാധ്യത തള്ളിക്കളയാനാവില്ല. ാജ്യത്തിനെതിരായ ശത്രുതാപരമായ നടപടി സ്വീകാര്യമല്ല”,പുടിന്‍ പറഞ്ഞു. ഈ സമയത്ത്, പ്രസിഡന്‍റ് പുടിന്‍ തന്‍റെ രാജ്യത്തെ ചില കമ്പനികളായ യാന്‍ഡെക്സ്, സ്ബെര്‍ബാങ്ക് എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു, അവര്‍ക്ക് നല്ല പ്രതീക്ഷകളുണ്ടെന്നും പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും വിപണിയില്‍ കുത്തക നേടാനാവില്ല. അവര്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കും, അദ്ദേഹം പറഞ്ഞു.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

നേരത്തെ, റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ വിദേശ ഇന്‍റര്‍നെറ്റ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് റഷ്യയോടുള്ള “സൗഹൃദപരമല്ലാത്ത” നടപടികളുടെ അടിസ്ഥാനത്തില്‍ വിദേശ ഇന്‍റര്‍നെറ്റ് ട്രാഫിക് കുറയ്ക്കാന്‍ സാധ്യമാണെന്ന് പറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു രാഷ്ട്രീയ പക്ഷപാതം നിലനില്‍ക്കുന്നുണ്ടെന്നും മെദ്വദേവ് പരാമര്‍ശിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ക്യാപിറ്റല്‍ കലാപത്തിനുശേഷം സ്ഥിരമായി വിലക്കാനുള്ള ട്വിറ്ററിന്‍റെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. യുഎസ് ടെക് കമ്പനികള്‍ സെന്‍സര്‍ഷിപ്പ് ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനെക്കുറിച്ചും ഉള്ള ആശങ്ക റഷ്യ പങ്കുവെക്കുന്നുണ്ട്.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി
Maintained By : Studio3