Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രോട്ടോക്കോളും പിന്നെ മുഖ്യമന്ത്രിയും നോര്‍വേ പ്രധാനമന്ത്രിയും

തിരുവനന്തപുരം: കേരളത്തെ നോര്‍ഡിക് രാജ്യങ്ങളുടെ വികസന നിലവാരത്തിലേക്ക് എത്തിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍, നോര്‍വേ പ്രധാനമന്ത്രി എര്‍ന സോല്‍ബെര്‍ഗിന് സംഭവിച്ചതിന് സമാനമായി മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പിഴ നല്‍കേണ്ടിവരുമായിരുന്നു. കുടുംബ ജന്മദിന അത്താഴം സംഘടിപ്പിച്ചുകൊണ്ട് രാജ്യത്തെ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വെള്ളിയാഴ്ച സോല്‍ബെര്‍ഗിന് 20,000 നോര്‍വീജിയന്‍ ക്രോണര്‍ (ഏകദേശം 2,000 യൂറോ) പിഴയാണ് അധികൃതര്‍ ചുമത്തിയത്.

ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായ കേരളത്തില്‍, കോവിഡ് പ്രോട്ടോക്കോളുകള്‍ നഗ്നമായി ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാവരും കുറ്റപ്പെടുത്തിയിട്ടുണ്ട്. ടി ചാനലുകളില്‍ വിഷ്വലുകള്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം എല്ലാവരും കാണുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ഏറ്റവും രൂക്ഷമായ പരാമര്‍ശം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ശത്രുവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനില്‍ നിന്നാണ് ഉണ്ടായത്. കോവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനത്തിന് അദ്ദേഹത്തെ ‘കോവിഡിയറ്റ്’ എന്ന് വിളിക്കുകയല്ലാതെ മറ്റൊരു വാക്കും കണ്ടെത്താന്‍ കഴിയില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

ആരും നിയമത്തിന് അതീതരല്ലെന്ന് മുരളീധരന്‍ പ്രസ്താവിച്ചിരുന്നു.’ കഴിഞ്ഞ ഒരു വര്‍ഷമായി പ്രായോഗികമായി എല്ലാ ദിവസവും കോവിഡ് പ്രോട്ടോക്കോളുകള്‍ എങ്ങനെ പാലിക്കണം എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനങ്ങള്‍ നടത്തുന്നത് ഞങ്ങള്‍ കണ്ടു. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് ചില സമയങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ നേതാക്കളെ ഉപദേശിക്കുകയും ചെയ്തു,’ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംഭവിച്ചതിന് വിപരീതമായി കോവിഡ് വൈറസ് പടരാതിരിക്കാന്‍ പുതിയ നടപടികളെടുക്കാന്‍ വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം അദ്ധ്യക്ഷനായിരുന്നിട്ടും, തന്‍റെ പതിവ് മാധ്യമ സംക്ഷിപ്ത വിവരണം അദ്ദേഹം ഒഴിവാക്കിയിരുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയ് ആണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

മാധ്യമ സമ്മേളനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിക്ക് പിഴ ചുമത്തുന്നതിനെക്കുറിച്ച് നോര്‍വേയിലെ പോലീസ് കമ്മീഷണര്‍ ഓലെ സാവെറുഡിന് എന്താണ് പറയാനുള്ളതെന്ന് ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ‘നിയമം എല്ലാവര്‍ക്കും തുല്യമാണെങ്കിലും എല്ലാവരും തുല്യരല്ല. രാജ്യത്തെ മുന്‍നിര തെരഞ്ഞെടുക്കപ്പെട്ട മുന്‍നിര ഉദ്യോഗസ്ഥയാണ് സോല്‍ബെര്‍ഗ്. കൂടാതെ മഹാമാരിയെ പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്‍ നിരയിലുള്ള വ്യക്തിയുമാണ്. അതിനാല്‍ ഈ നടപടി തികച്ചും ന്യായമാണെന്ന് വിശ്വസിക്കുന്നു.ആരോഗ്യ നിയമങ്ങളില്‍ പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിന് ഇതാവശ്യമാണ്’കമ്മീഷണര്‍ പറഞ്ഞു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘന വാര്‍ത്തയെക്കുറിച്ച് മാധ്യമങ്ങള്‍ ജോയിയോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, ‘കോവിഡിന്‍റെ വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ഇവിടെയുണ്ട്’ എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സോല്‍ബെര്‍ഗ് അല്ലാത്തതിനാല്‍ ഏതെങ്കിലും രീതീയിലുള്ള മര്യാദലംഘനം തന്‍റെ ജീവിതം ദുസ്സഹമാക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് അറിയാമെന്ന് ചുരുക്കം. പിഴ ചുമത്തിയ ശേഷം നോര്‍വേയില്‍ സോല്‍ബര്‍ഗ് ക്ഷമ ചോദിക്കുകയും തീരുമാനത്തില്‍ അപ്പീല്‍ നല്‍കില്ലെന്നും പറയുകയുണ്ടായി.”ഞങ്ങള്‍ നിയമങ്ങള്‍ ലംഘിക്കാന്‍ പാടില്ലായിരുന്നു, എനിക്ക് വീണ്ടും ക്ഷമ ചോദിക്കണം,” അവര്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

അതേസമയം ഇവിടെ മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന ആരോപണം അടിസ്ഥാനമില്ലാത്താണ് എന്ന് വിശദീകരിച്ച് ആര്ാഗ്യേമന്ത്രി കെകെ ഷൈലജ രംഗത്തുവരികയാണ് ചെയ്തത്. മുഖ്യമന്ത്രിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണത എല്ലായ്പ്പോഴും ഉണ്ട്, ഇത് മറ്റൊന്നാണ്. അദ്ദേഹം ഒരു പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല, “ഷൈലജ പറഞ്ഞു.

ആകസ്മികമായി എല്ലാ കണ്ണുകളും ഉമ്മന്‍ ചാണ്ടിയിലേക്കാണ് നീളുന്നത്. കാരണം കോവിഡ് പോസിറ്റീവായതിനുശേഷം അദ്ദേഹം ഇപ്പോള്‍ ഒരു സ്വകാര്യആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന്‍റെ കുടുംബം എത്തുന്നു വാര്‍ത്തയുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘന വാര്‍ത്ത നിറഞ്ഞുനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് കരുതലോടെയാകും പ്രവര്‍ത്തിക്കുക എന്നാണ് സൂചന.

Maintained By : Studio3