January 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷിബു ബേബി ജോണ്‍ അസ്വസ്ഥനാണ്; പാര്‍ട്ടിയിലും കോണ്‍ഗ്രസ് സമീപനത്തിലും

പാര്‍ട്ടിയില്‍ അവധിക്ക് അപേക്ഷനല്‍കി

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി (ബി) നേതാവ് ഷിബു ബേബി ജോണ്‍ തന്‍റെ പാര്‍ട്ടിയിലും കോണ്‍ഗ്രസിനോടുള്ള സമീപനത്തിലും അസംതൃപ്തിയിലെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം അസ്വസ്ഥനായത്. ഇക്കുറി ഇടതുപക്ഷത്തിന്‍റെ മുന്‍ എംഎല്‍എ ആയിരുന്ന ചവറ വിജയന്‍പിള്ളയുടെ മകനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം പരാജയം രുചിക്കുന്നത്. 140 അംഗ കേരള നിയമസഭയില്‍ ആര്‍എസ്പി (ബി) ന് നിയമസഭാംഗങ്ങളില്ല, അവര്‍ക്ക് ഒരു ലോക്സഭ മാത്രമേയുള്ളൂ അംഗം – എന്‍കെ പ്രേമചന്ദ്രന്‍. രണ്ടുതവണ നിയമസഭാംഗമായ ഷിബു ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന മന്ത്രിയുമായിരുന്നു.

  വോട്ട് ചോരി; രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കുന്ന കര്‍ണാടകയുടെ സര്‍വേ...

കൊല്ലം ജില്ലയിലെ ചവാരയില്‍ നിന്ന് 1,096 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഷിബു ഇക്കുറി സുജിത് വിജയനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു. വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ യോഗത്തില്‍ ഷിബു പങ്കെടുത്തിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം യോഗം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ചില സ്വകാര്യ പ്രശ്നങ്ങളുണ്ട് എന്നതായിരുന്നു മറുപടി. അതിനാല്‍ പാര്‍ട്ടിയിലേക്ക് അവധിക്ക് അപേക്ഷിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന ആര്‍എസ്പിയുടെ ഇതിഹാസം ബേബി ജോണിന്‍റെ മകനാണ് ഷിബു ജോണ്‍. നിരവധി പതിറ്റാണ്ടുകളായി ചവറ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തട്ടകമായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ഷിബു, എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു, ഇപ്പോള്‍ രണ്ടുതവണ വിജയിക്കുകയും ചവറയില്‍ നിന്ന് മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു.

  വോട്ട് ചോരി; രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കുന്ന കര്‍ണാടകയുടെ സര്‍വേ...

സംസ്ഥാനകാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പുലര്‍ത്തുന്ന രീതിയില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം കാലതാമസമുണ്ടാകുന്നുവെന്നും ഷിബു പറഞ്ഞു. നിലവിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള ഒരു മന്ത്രി സഭയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മരുമകനോ കണ്‍വീനറുടെ ഭാര്യയോ മന്ത്രിയായി നിയമിതരായിരുന്നുവെങ്കില്‍ എന്തുസഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചു നോക്കുക, അദ്ദേഹം പറയുന്നു. ഇത് ഒട്ടും മികച്ച നടപടിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്‍റെ നിയോജകമണ്ഡലത്തില്‍ ആര്‍എസ്പിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വോട്ടുകള്‍ ചോര്‍ച്ചയുണ്ടായി. ആര്‍എസ്പിയോടുള്ള എന്‍റെ കൂറ് ഞാന്‍ ഉറപ്പിച്ച് വ്യാക്തമാക്കുന്നു. എല്ലായ്പ്പോഴും ഒന്നായി തുടരും. എന്നാല്‍ ഇപ്പോള്‍ എനിക്ക് ചില വ്യക്തിപരമായ ആവശ്യങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് അപേക്ഷിക്കുകയാണ്. പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല, തന്‍റെ പാര്‍ട്ടി യുഡിഎഫ് വിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നുംഇല്ല’ ഷിബു പറഞ്ഞു.

  വോട്ട് ചോരി; രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കുന്ന കര്‍ണാടകയുടെ സര്‍വേ...
Maintained By : Studio3