Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജയ്ശങ്കര്‍-ബ്ലിങ്കന്‍ കൂടിക്കാഴ്ച : ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം

1 min read

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ഇന്ത്യയില്‍ പിടിമുറുക്കിയ ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.വര്‍ദ്ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് പ്രത്യേകം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. രണ്ട് കാബിനറ്റ് ഉദ്യോഗസ്ഥരുമായും നേരത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും കോണ്‍ഗ്രസ് നേതാക്കളുമായും ജയ്ശങ്കര്‍ നടത്തിയ ചര്‍ച്ചകള്‍ തന്ത്രപരമായ സഹകരണത്തിന് ഇരു രാജ്യങ്ങളും നല്‍കിയ ഉയര്‍ന്ന മുന്‍ഗണനയെയാണ് സൂചിപ്പിക്കുന്നത്. കോവിഡിനെതിരെ പോരാടാനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്തു.

ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം “ഇന്ത്യ-ചൈന അതിര്‍ത്തി സ്ഥിതി” ചര്‍ച്ച ചെയ്തതായി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തുവെങ്കിലും വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസും ആ വിഷയത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അതിര്‍ത്തിയിലെ കടന്നുകയറ്റവും ഏറ്റുമുട്ടലുകളും ഇന്ത്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സമയത്ത് വാഷിംഗ്ടണ്‍ ന്യൂഡെല്‍ഹിയെ പിന്തുണച്ചിരുന്നു.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

“സുഹൃത്തുക്കളെന്ന നിലയില്‍, പങ്കിട്ട ആശങ്കയുള്ള ഈ മേഖലകളിലെ പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും’ എന്ന് ബ്ലിങ്കന്‍ പറഞ്ഞു. പ്രാദേശിക സുരക്ഷ, സാമ്പത്തിക മുന്‍ഗണനകള്‍, കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, അഫ്ഗാനിസ്ഥാനുമായുള്ള പിന്തുണ എന്നിവയും ചര്‍ച്ചയിലിടം പിടിച്ചു. ‘ഇന്നത്തെ ചര്‍ച്ചകള്‍ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തമാക്കി, ഒപ്പം സഹകരണത്തിന്‍റെ അജണ്ട വിപുലമാക്കി.’ എന്നും ബ്ലിങ്കനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.തന്ത്രപരവും പ്രതിരോധവുമായ പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും സമകാലിക സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറിയതായി ലോയിഡിനൊപ്പമുള്ള ചര്‍ച്ചയ്ക്കുശേഷം ജയ്ശങ്കര്‍ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്.

യുഎസ്-ഇന്ത്യ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധത ബ്ലിങ്കന്‍ ഊട്ടിയുറപ്പിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനും ബഹുമുഖ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പങ്കിട്ട പ്രതിബദ്ധതയാണ് അവരുടെ ചര്‍ച്ചയിലെ മറ്റൊരു വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസഫിക് സഹകരണം, ക്വാഡ് ,അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി, മറ്റ് അന്താരാഷ്ട്ര കാര്യങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. യുഎസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഓസ്റ്റിനും ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

കോവിഡ് -19 കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്നതിനിടയില്‍ ഏകോപനം കൂടുതല്‍ ശക്തമാക്കാനുള്ള അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു എന്ന് പെന്‍റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.പങ്കാളിത്തത്തിലെ മുന്‍ഗണനകളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള വിനിമയ കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്തതായും കിര്‍ബി പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കുന്ന 2 + 2 മന്ത്രിതല സംഭാഷത്തില്‍ മന്ത്രി ജയ്ശങ്കറിനും ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനും ആതിഥേയത്വം വഹിക്കാനാഗ്രഹിക്കുന്നുവെന്ന് ഓസ്റ്റിന്‍ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് സാഹചര്യത്തോട് പ്രതികരിക്കുന്നതില്‍ യുഎസിന്‍റെ സൈനിക പങ്കിനെ അഭിനന്ദിക്കുന്നതായി ജയ്ശങ്കര്‍ ട്വീറ്റില്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ ഇന്ത്യയെ സഹായിക്കുന്നതിന് ഓക്സിജനടക്കമുള്ളവയുമായി യുഎസ് വ്യോമസേന ഇന്ത്യയിലെത്തിയിരുന്നു. ഉന്നത തന്ത്രപ്രധാന ഉദ്യോഗസ്ഥരായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവില്‍ ഹെയ്ന്‍സ് എന്നിവരുമായും വ്യാഴാഴ്ച ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ‘ വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ്സ് സഹകരണം എന്നിവയാണ് ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ കാതല്‍. കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിന് അവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനായ പ്രതിനിധി സഭയിലെ ഇന്ത്യന്‍ അമേരിക്കന്‍ അംഗം പ്രമീള ജയപാലിന്‍റെ ഇടപെടലുകളില്ലാതെ ജയ്ശങ്കര്‍ കോണ്‍ഗ്രസ് നേതാക്കളോടുള്ള സമീപനം സുഗമമായി നടന്നു. പാനലില്‍ അംഗമായിരുന്നില്ലെങ്കിലും പങ്കെടുത്തവരുടെ പട്ടികയില്‍ ജയപാലിനെ ചേര്‍ത്തതിനാല്‍ 2019 ല്‍ ജയ്ശങ്കറും ഹൗസ് ഓഫ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.

Maintained By : Studio3