Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ ‘ക്രെഡിറ്റ് പ്രഖ്യാപന’യുദ്ധം കൊഴുക്കുന്നു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]
ത്രികക്ഷി സഖ്യസര്‍ക്കാരില്‍ വീണ്ടും വിള്ളലുകള്‍ വീഴുന്നു[/perfectpullquote]

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഗാദി (എംവിഎ) സര്‍ക്കാരിനുള്ളില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. അവിടെ വലിയ നയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മന്ത്രിമാര്‍ മത്സരിക്കുകയാണ്. ചിലപ്പോള്‍ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുമുമ്പുതന്നെ പ്രഖ്യാപിക്കപ്പെടുന്നു. ഓരോ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ മുന്‍തീക്കം നേടുന്നതിനുള്ള നടപടികള്‍ മാത്രമാണ് നയങ്ങള്‍ മാറുന്നു. ഈ പ്രഖ്യാപനങ്ങള്‍ മന്ത്രിസഭയിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പുറത്തുകൊണ്ടുവരുന്നത്.

കോവിഡ് കാരണമുള്ള ലോക്ക്ഡൗണില്‍ നിന്ന് സംസ്ഥാനത്തെ പുറത്തെത്തിക്കാനുള്ള അഞ്ച് ഘട്ട പദ്ധതിയാണ് ദുരന്തനിവാരണ വകുപ്പ് വഹിക്കുന്ന കോണ്‍ഗ്രസ് മന്ത്രി വിജയ് വാഡെറ്റിവാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഒരു പത്രസമ്മേളനത്തില്‍, വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്ലാത്ത 18 ജില്ലകളെ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് വിവിധ ജില്ലകളിലെ സ്ഥിതിഗതികള്‍ ഇപ്പോഴും വിലയിരുത്തുകയാണെന്നും ഇത് അണ്‍ലോക്കുചെയ്യാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണെന്നും എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസ്താവന ഇറക്കി. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന ത്രികക്ഷി സഖ്യ സര്‍ക്കാരിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് യുദ്ധങ്ങളുടെ ഏറ്റവും പുതിയ സംഭവമാണ് ഇത്. മുന്‍കാലങ്ങളില്‍, നിരവധി മന്ത്രിമാര്‍ സുപ്രധാന നയ പ്രഖ്യാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്, പലപ്പോഴും മന്ത്രിസഭയുടെ അംഗീകാരത്തിന് മുമ്പായി, കൗണ്‍സിലിലെ മറ്റ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും എതിര്‍പ്പിനും വിമര്‍ശനത്തിനും ഈ നടപടികള്‍ കാരണമായി.

മഹാരാഷ്ട്രയില്‍ വലിയ നയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുകയാണ്. ചിലപ്പോള്‍ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുമുമ്പുതന്നെ പ്രഖ്യാപിക്കപ്പെടുന്നു. ഈ നടപടികള്‍ സഖ്യത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പുറത്തുകൊണ്ടുവരുന്നത്.

ഈ സഖ്യത്തില്‍ ക്രെഡിറ്റ് അവകാശപ്പെടുന്നതിനായി പ്രത്യേക ഇടം കണ്ടെത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കും. തമാശക്കുപോലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുകയോ ആവശ്യങ്ങള്‍ അംഗീകരിക്കുകയോ ചെയ്യാമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും വിദഗ്ധരും പറയുന്നു. ഈ സഖ്യത്തില്‍ ഔദ്യോഗിക വക്താവിന്‍റെ അഭാവം പ്രകടമാണ്. അപൂര്‍വമായി മാത്രം ചേരുന്ന ഒരു ഏകോപന സമിതി, മഖ്യമന്ത്രിയുടെ പരിചയക്കുറവ് ഇതെല്ലാം പ്രശ്നം രൂക്ഷമാക്കുന്നു.

മന്ത്രിമാരുടെ എടുത്ത തീരുമാനങ്ങള്‍ “അനാവശ്യ ആശയക്കുഴപ്പം” സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രിയുമായി അടുത്ത ഒരു മുതിര്‍ന്ന ശിവസേന നേതാവ് അഭപ്രായപ്പെട്ടിരുന്നു.”ഈ തീരുമാനങ്ങള്‍ നയവുമായി ബന്ധപ്പെട്ടതും വളരെ സെന്‍സിറ്റീവുമാണ്. അത്തരം വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഒരു സര്‍ക്കാരിനുള്ളിലെ ഇത്തരം സംഭവങ്ങള്‍ അനാവശ്യമായി ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് ബ്യൂറോക്രസിയെക്കുറിച്ചും രാഷ്ട്രീയ ഭരണത്തെക്കുറിച്ചും മോശമായ ധാരണ നല്‍കുന്നു, “നേതാവ് പറയുന്നു.

കോണ്‍ഗ്രസ് മന്ത്രി വിജയ് വാഡെറ്റിവാര്‍ പ്രഖ്യാപിച്ച് പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കുകയും ആഭ്യന്തരമായി ഇതിനെക്കുറിച്ച് തന്‍റെ നിലപാട് അറിയിക്കുകയും ചെയ്തു. അതേസമയം, വാഡെറ്റിവാര്‍ നടത്തിയ പ്രഖ്യാപനം പൂര്‍ണമായും തെറ്റല്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.’ദുരന്ത നിവാരണ വകുപ്പ് അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. എന്തായാലും മുഖ്യമന്ത്രിക്ക് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് ഒരു റൂള്‍ ബുക്കും ഇല്ല, “പ്രവര്‍ത്തകന്‍ പറഞ്ഞു. ഇത് ഭരണസഖ്യത്തിലെ പാര്‍ട്ടികള്‍തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയാണ് പുറത്തുകൊണ്ടുവരുന്നത്. യോഗങ്ങള്‍ക്ക് മുമ്പ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വാഡെറ്റിവാര്‍ മന്ത്രിസഭയ്ക്കുള്ളിലുള്ള ധാരണകള്‍ തകര്‍ത്തതായി എംവിഎ വൃത്തങ്ങള്‍ പറയുന്നു. ഉദാഹരണത്തിന്, ഏപ്രിലില്‍, ദുരിതാശ്വാസ, പുനരധിവാസ വകുപ്പ് കൈവശമുള്ള മന്ത്രി, സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗണിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു, ഇത് പ്രാബല്യത്തില്‍ വരുത്താന്‍ മുഖ്യമന്ത്രി താക്കറെ തീരുമാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ്.

മറ്റ് മന്ത്രിമാര്‍ സമാനമായി ഏപ്രിലില്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ന്യൂനപക്ഷ കാര്യങ്ങളും നൈപുണ്യവികസന വകുപ്പുകളും വഹിക്കുന്ന എന്‍സിപിയുടെ നവാബ് മാലിക്, സര്‍ക്കാറിന്‍റെ സൗജന്യ വാക്സിനേഷന്‍ പദ്ധതിയും വാക്സിനുകള്‍ ശേഖരിക്കുന്നതിനുള്ള ആഗോള ടെണ്ടര്‍ എടുക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ജനകീയ തീരുമാനത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു ഇതെല്ലാം. പൊളിറ്റിക്കല്‍ അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തെ അന്തിമവാക്കായി സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിസമ്മതിക്കുന്നതാണ് ഒരു പ്രധാന പ്രശ്നം. “ഒരിക്കലും എംവിഎയുടെ ഒരു ശബ്ദമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും ഒരേ വിഷയത്തില്‍ വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നു. ഫഡ്നാവിസിന്‍റെ ഭരണകാലത്ത് അദ്ദേഹം മാത്രമാണ് പ്രധാന പ്രസ്താവനകള്‍ നടത്തിയത്. മറ്റൊരു മന്ത്രിയും സംസാരിക്കില്ല. മറുവശത്ത് എംവിഎ ജനതാ പാര്‍ട്ടി പോലെയാണ്, അവിടെ എല്ലാവരും പ്രഖ്യാപനങ്ങള്‍ നടത്തുന്നു; അവ പരസ്പരം വിരുദ്ധവുമാണ്, “വിദഗ്ധര്‍ പറയുന്നു.

‘മുന്‍പുണ്ടായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി-ശിവസേന സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്ര സംസ്ഥാന മന്ത്രിസഭയ്ക്ക് ഇപ്പോള്‍ ഒരു ഔദ്യോഗിക വക്താവില്ല. കാരണം ഒരു സഖ്യ സര്‍ക്കാരില്‍ ഈ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരും.ചില തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്, “ഒരു ശിവസേന നേതാവ് പറഞ്ഞു.അതേസമയം, കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍, എംവിഎ മൂന്ന് പാര്‍ട്ടികളില്‍ നിന്നുമുള്ള മന്ത്രിമാരുടെ ഒരു ഏകോപന സമിതി രൂപീകരിച്ചു, പൊതുവായ മിനിമം പ്രോഗ്രാം പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്. പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകരമാകും എന്നാണ് കരുതിയത്. എന്നാല്‍ ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയുടെ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിന്‍റെ ബാലസാഹേബ് തോറാത്ത്, അശോക് ചവാന്‍ എന്നിവരടങ്ങുന്ന സമിതി സഖ്യം അപൂര്‍വ്വമായാണ് കണ്ടുമുട്ടാറുള്ളത്. പങ്കാളികളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ചുരുക്കമാണ്.

സര്‍ക്കാരില്‍ കോണ്‍ഗ്രസിന്‍റെ ഇടപെടല്‍ ഒരു പ്രധാന പ്രശ്നമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. എംവിഎയുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുന്നില്ല എന്നതാണ് സഖ്യത്തിനുള്ളിലെ മറ്റൊരു പ്രശ്നം. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഏകോപനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. “സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എച്ച്.കെ. പാട്ടീല്‍ കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര മന്ത്രിമാരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു, അതിനാല്‍ ഒരു ഏകോപനമുണ്ട്. പക്ഷേ, നിങ്ങള്‍ ഇത് എന്‍സിപിയുമായി താരതമ്യപ്പെടുത്തിയാല്‍, എന്‍സിപിക്ക് ദേശീയ അംഗീകാരമുണ്ടെങ്കിലും, അതില്‍ പ്രധാനമായും മഹാരാഷ്ട്ര സാന്നിധ്യമുണ്ട്, അതിനാല്‍ സ്വാഭാവികമായും നേതൃത്വം സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, “കോണ്‍ഗ്രസിന്‍റെ ദേശീയ പാനല്‍ വക്താവ് പറയുന്നു.

അതേസമയം, ഒരു മുഖ്യമന്ത്രിയുടെയും നിരവധി സൂപ്പര്‍ മുഖ്യമന്ത്രികളുടെയും സഖ്യമാണ് എംവിഎ എന്ന് പ്രതിപക്ഷമായ ബിജെപി പരിഹസിച്ചു. നാഗ്പൂരില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു, “ഈ സര്‍ക്കാരിന് ഒരു മുഖ്യമന്ത്രിയും നിരവധി സൂപ്പര്‍ മുഖ്യമന്ത്രികളുമുണ്ട്. പലപ്പോഴും സൂപ്പര്‍ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് മുമ്പായി സംസാരിക്കും. മന്ത്രിമാര്‍ സംസാരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല, പക്ഷേ പ്രധാന നയപരമായ തീരുമാനങ്ങളിലെങ്കിലും സമവായമുണ്ടാകേണ്ടതാണ്. ‘സമവായമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോ നിയുക്ത വ്യക്തിയോ ശരിയായ പ്രഖ്യാപനം നടത്തുകയാണെങ്കില്‍ അത് നന്നായിരിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മറ്റ് മന്ത്രിമാര്‍ സമാനമായി ഏപ്രിലില്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം പ്രഖ്യാപിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ന്യൂനപക്ഷ കാര്യങ്ങളും നൈപുണ്യവികസന വകുപ്പും വഹിക്കുന്ന എന്‍സിപിയുടെ നവാബ് മാലിക്, സര്‍ക്കാറിന്‍റെ സൗജന്യ വാക്സിനേഷന്‍ പദ്ധതിയും വാക്സിനുകള്‍ ശേഖരിക്കുന്നതിനുള്ള ആഗോള ടെണ്ടര്‍ എടുക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തെ അന്തിമവാക്കായി സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിസമ്മതിക്കുന്നതാണ് ഇതിനെല്ലാം ഒരു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Maintained By : Studio3