Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴകത്ത് സ്റ്റാലിനെ റീബ്രാന്‍ഡു ചെയ്യുമ്പോള്‍…

1 min read

മികച്ച പ്രാസംഗികനായിരുന്നു കരുണാനിധി. അദ്ദേഹത്തിന്‍റെ മൂര്‍ച്ചയുള്ള വാക്കുകളും പെട്ടന്ന് തിരിച്ചടിക്കാനുള്ള ശേഷിയും പ്രശസ്തമായിരുന്നു. എന്നാല്‍ സ്റ്റാലിന് ഈ വൈദഗ്ധ്യം ഇല്ല

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനിലേക്ക് ജനശ്രദ്ധ തിരിയുന്നു. എന്നാല്‍ തന്‍റെ പിതാവായ അന്തരിച്ച എം കരുണാനിധിയുടെ പകര്‍പ്പല്ല സ്റ്റാലിന്‍. ഇത് ജനം തിരച്ചറിയുന്നുമുണ്ട്. ഇവിടെ ഡിഎംകെ നേതാവ് തമിഴ് രാഷ്ട്രീയത്തെ സ്വാധീനിച്ചിക്കേവുന്ന ഒരു മേക്ക്ഓവറിനു ശ്രമിക്കുകയാണ്.

സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകവുമാണ്. കാരണം അദ്ദേഹത്തിന്‍റെ കീഴിലാണ് പാര്‍ട്ടി അധികാരം നേടിയെടുക്കാന്‍ പൊരുതുന്നത്. തുടക്കം പാളുന്നത് ആര്‍ക്കും താല്‍പ്പര്യമുള്ള കാര്യമല്ല. സാമൂഹ്യ നീതി, തമിഴ് അഭിമാനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഡിഎംകെ വളര്‍ന്നുവന്നത്. കാലാനുസൃതമായി പാര്‍ട്ടിയുടെ സമീപനത്തില്‍ അവര്‍ ഇന്ന് മാറ്റം വരുത്തിയിട്ടുമുണ്ട്. പ്രധാനമായും യുക്തിവാദം സംബന്ധിച്ച് പാര്‍ട്ടി ഇന്ന് അമിത പ്രാധാന്യം നല്‍കുന്നില്ല.

എഐഡിഎംകെയുടെ 10 വര്‍ഷത്തെ ഭരണത്തിന് ശേഷം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരിക്കും. എഐഎഡിഎംകെ, ഭാരതീയ ജനതാ പാര്‍ട്ടി സഖ്യത്തിനെതിരെയാണ് സ്റ്റാലിന്‍റെ പടപ്പുറപ്പാട്. സംസ്ഥാനത്ത് ഭരണകക്ഷിക്കെതിരെയും കേന്ദ്രത്തില്‍ ബിജെപിക്കെതിരായും ഉള്ള നയങ്ങളിലൂന്നിയാണ് ജനമനസിലേക്ക് പാര്‍ട്ടി കടന്നുചെല്ലുന്നത്. ഇനി തെരഞ്ഞെടുപ്പിന് 30 ദിവസത്തില്‍ താഴെ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനം കടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒട്ടും പിന്നിലല്ല. ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള നടപടികളും അദ്ദേഹവും നടത്തിക്കഴിഞ്ഞു. സുനിശ്ചിതമായ വിജയത്തെ കൈപ്പിടിയിലൊതുക്കുവാന്‍ സ്റ്റാലിന് കഴിവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് എടപ്പാടിക്കാണ് നേട്ടമാകുക്. ഒപ്പം ചെറുപാര്‍ട്ടികള്‍ ഇരു മുന്നണികള്‍ക്കും കുറച്ചെങ്കിലും വെല്ലുവിളി ആകുന്നുമുണ്ട്.

മികച്ച പ്രാസംഗികനായിരുന്നു കരുണാനിധി. അദ്ദേഹത്തിന്‍റെ മൂര്‍ച്ചയുള്ള വാക്കുകളും പെട്ടന്ന് തിരിച്ചടിക്കാനുള്ള ശേഷിയും പ്രശസ്തമായിരുന്നു. തന്‍റെ പ്രസംഗങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ തന്നോട് അടുപ്പിച്ചുനിര്‍ത്തുമായയിരുന്നു. നേതാക്കളുടെ ഈ സംസാര ശേഷി മൂലമാണ് ഡിഎംകെയ്ക്ക് നിരവധി വിജയങ്ങള്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാല്‍ സ്റ്റാലിന് ഈ വൈദഗ്ധ്യം ഇല്ല. നിരവധി മാസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിഎംകെ വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ നിയോഗിച്ചു. ഇത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തു എന്നുവേണം കരുതാന്‍.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാലിന്‍ പങ്കെടുത്ത മിക്കവാറും എല്ലാ യോഗങ്ങളും പരിപാടികളും പ്രശാന്ത് കിഷോറിന്‍റെ നിയന്ത്രണത്തിലായിരുന്നു നടന്നത്. അദ്ദേഹത്തിന്‍റെ ചില പൊതുയോഗങ്ങളില്‍ സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ പോലും മുന്‍കൂട്ടി തയ്യാര്‍ ചെയ്തതായി തോന്നിയിരുന്നു. സന്ദേശമയയ്ക്കലിന്‍റെ സ്ഥിരത, ഏകോപനം, ഓരോ കോണില്‍ നിന്നും വിശദാംശങ്ങള്‍ പകര്‍ത്താന്‍ ഡസന്‍ കണക്കിന് ക്യാമറകള്‍ ഇതെല്ലാം വെളിപ്പെടുത്തുന്നത് പ്രൊഫഷണല്‍ ഇവന്‍റ് മാനേജര്‍മാര്‍ ഡിഎംകെയുടെ കാമ്പെയ്നിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. സ്റ്റാലിന്‍ തമിഴ്നാട്ടിലുടനീളം നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ക്ക് പിന്നില്‍ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ തെളിഞ്ഞുകാണാം എന്നാണ് വാസ്തവം. ഇവിടെ സ്റ്റാലിനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം അല്ലാതെ പാര്‍ട്ടിയിലേക്കല്ല.

ഒരു ബഹുജന നേതാവിന്‍റെ സ്വാഭാവിക വൈദഗ്ധ്യം സ്റ്റാലിനില്ല എന്നത് വലിയ പോരായ്മയാണ്. പക്ഷെ അവിടെ തന്‍റെ പ്രതിച്ഛായ മാറ്റുന്നതില്‍ അദ്ദേഹം ഏജന്‍സിയുടെ സഹായം തേടി. അത് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. കുട്ടികളെ എടുത്ത് താലോലിക്കുക, പ്രചാരണ പാതയില്‍ പ്രായമായവര്‍ക്ക് നിര്‍ബന്ധിതമായി ആലിംഗനം ചെയ്യുക, ആളുകളുടെ കൈ കുലുക്കാന്‍ ജനക്കൂട്ടത്തിലേക്ക് എത്തുക തുടങ്ങി പല നടപടികള്‍ ആത്മാര്‍ത്ഥമായി ചെയ്യാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. ചെറുപ്പത്തിലെ സ്റ്റാലിനില്‍ നിന്ന് ഇന്ന് അദ്ദേഹം വളരെ മാറിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു വലിയ പരിധിവരെ, റീബ്രാന്‍ഡിംഗ് നന്നായി നടന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

അഭിപ്രായ വോട്ടെടുപ്പില്‍ ഡിഎംകെക്കാണ് മു്ന്‍തൂക്കം. ഈ സര്‍വേകള്‍ ഡിഎംകെ സഖ്യത്തിന് സാധ്യതകല്‍പ്പിക്കുകയും ചെയ്യുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 150-160 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. എഐഡിഎംകെ + ന് 60-70 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും പറയുന്നു. എന്നിരുന്നാലും, 2016 ലെ മിക്ക അഭിപ്രായങ്ങളും എക്സിറ്റ് പോളുകളും ഡിഎംകെയുടെ വിജയത്തെക്കുറിച്ച് പ്രവചിച്ചിരുന്നുവെന്നും അവ തെറ്റിയെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

Maintained By : Studio3