Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ജെപിയുടെ നിലനില്‍പ്പ് പരുങ്ങലില്‍ ; നേതാക്കള്‍ കൂട്ടത്തോടെ മറ്റുപാര്‍ട്ടികളിലേക്ക്

പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യില്‍ നിന്ന് പിരിഞ്ഞ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഇന്ന് അതിന്‍റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്‍ജെപിയുടെ ഏക എംഎല്‍എ രാജ്കുമാര്‍ സിംഗ് ജനതാദളില്‍ (യുണൈറ്റഡ്) ചേര്‍ന്നതിനുശേഷം, ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) എല്‍ജെപിയെ തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. ടിക്കറ്റ് നിഷേധിക്കുകയോ പാര്‍ട്ടിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തതിനെ തുടര്‍ന്ന് നിരവധി ബിജെപി നേതാക്കള്‍ ചിരാഗ് പാസ്വാന്‍റെ എല്‍ജെപിയില്‍ ചേരാന്‍ ബിജെപി വിട്ടിരുന്നു. എന്നാല്‍ അവര്‍ ഇന്ന് തിരിച്ച് ബിജെപിയിലേക്കെത്താന്‍ ഒരുങ്ങുകയാണ്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. അതേസമയം ബിജെപിയ്ക്ക് 74 സീറ്റുകളില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞു.പാര്‍ട്ടി വിട്ട് എല്‍ജെപിയില്‍ ചേര്‍ന്ന നേതാക്കളോട് ബിജെപി നേതൃത്വം അത്ര കര്‍ശനമായ നിലപാടെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഈ നേതാക്കള്‍ വീണ്ടും ബിജെപിയില്‍ ചേരുമെന്ന് വിശ്വസിക്കപ്പെടുന്നു.

സംസ്ഥാനത്ത് തങ്ങളുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ചില നേതാക്കള്‍ അസന്തുഷ്ടമായി പാര്‍ട്ടി വിട്ടിരിക്കാം, പക്ഷേ അവര്‍ അവരുടെ തെറ്റ് അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍, അവരുടെ തിരിച്ചുവരവില്‍ ഒരു പ്രശ്നവുമില്ല. പാര്‍ട്ടി വിട്ട നേതാക്കളെല്ലാം ചേരാന്‍ തയ്യാറാണെന്നും ഇത് ബിജെപിക്ക് ഗുണകരമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

മറ്റ് രാഷ്ട്രീയ സംഘടനകളില്‍ ചേര്‍ന്ന ചില നേതാക്കള്‍ സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തോടെയാണ് അങ്ങനെ ചെയ്തത്, മറ്റുചിലര്‍ വിവേചനരഹിതമായ അല്ലെങ്കില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം പുറത്താക്കപ്പെട്ടു. ഇവരില്‍ ചിലര്‍ മുന്‍ എംഎല്‍എമാരോ ജില്ലാ പ്രസിഡന്‍റുമാരോ മറ്റ് പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നവരോ ആയിരുന്നു. മറ്റൊരു സംഘടനയിലേക്ക് മാറിയതിനുശേഷവും ബിജെപിക്കെതിരെ സംസാരിക്കാന്‍ തെരഞ്ഞെടുത്തിട്ടില്ലാത്ത അത്തരം നേതാക്കളെയാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

ഇത്തരത്തിലുള്ള രണ്ട് ഡസനിലധികം നേതാക്കളെ ബിജെപി തിരിച്ചറിഞ്ഞതായും അവര്‍ ഉടന്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു മുന്‍ എംഎല്‍എ രമേശ്വര്‍ ചൗരാസിയ ഇതിനകം എല്‍ജെപിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. അദ്ദേഹം ഉടന്‍ ബിജെപിയിലേക്ക് തിരിച്ചുവരുമെന്ന് കരുതപ്പെടുന്നു. ബിജെപി വിട്ട് എല്‍ജെപിയിലേക്ക് പോയ രാജേന്ദ്ര സിംഗും മുന്‍ എംഎല്‍എ ഉഷ വിദ്യാര്‍ത്ഥിയും ബിജെപിയിലേക്ക് മടങ്ങിവരുന്നതിനുള്ള പച്ച സിഗ്നല്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഏക എല്‍ജെപി എംഎല്‍എ രാജ്കുമാര്‍ സിംഗ് ചിരാഗ് പാസ്വാന്‍റെ പാര്‍ട്ടി വിട്ട് ഈ മാസം ജെഡിയുവില്‍ ചേര്‍ന്നിരുന്നു.നേരത്തെ 200 ലധികം എല്‍ജെപി നേതാക്കള്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3