Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂടുതല്‍ ഓക്സിജന്‍ പ്ലാന്‍റുകള്‍ ഫ്രാന്‍സ് ഇന്ത്യയിലെത്തിക്കും

ന്യൂഡെല്‍ഹി: കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് അധിക പിന്തുണയായി കുറഞ്ഞത് 16 ഓക്സിജന്‍ ഉത്പാദന പ്ലാന്‍റുകള്‍ വിതരണം ചെയ്യുമെന്നും ദ്രാവക ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു. ‘മഹാമാരിയുടെ തുടക്കം മുതല്‍ ഫ്രാന്‍സ് നടത്തിയ “ഏറ്റവും വലിയ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഉദാഹരണമാണ് ഇത്. ‘ഫ്രഞ്ച് എംബസിയില്‍ നിന്നുള്ള ഒരു പ്രസ്താവന പറയുന്നു.

10 ഓക്സിജന്‍ ഉത്പാദന പ്ലാന്‍റുകളുള്ള ഒരു പ്രത്യേക കാര്‍ഗോ ഫ്ളൈറ്റ് ജൂണ്‍ പകുതിയോടെ ഇന്ത്യയിലെത്തും, മറ്റൊരു ഫ്ളൈറ്റ് കൂടുതല്‍ പ്ലാന്‍റുകളുമായി വരും. ഉയര്‍ന്ന ശേഷിയുള്ള ഈ പ്ലാന്‍റുകളില്‍ ഓരോന്നും 24,000 ലിറ്റര്‍ ഓക്സിജന്‍ നിര്‍ത്താതെ ഉത്പാദിപ്പിക്കുകയും 250 കിടക്കകളുള്ള ഒരു ആശുപത്രിയെ ഒരു ഡസന്‍ വര്‍ഷത്തേക്ക് നിലനിര്‍ത്തുകയും ചെയ്യും. മെയ് തുടക്കത്തില്‍ ഫ്രാന്‍സ് എട്ട് ഓക്സിജന്‍ ഉത്പാദന പ്ലാന്‍റുകള്‍ വിതരണം ചെയ്തു. വരുന്ന ആഴ്ചയില്‍ ഇരട്ടിയെങ്കിലും വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുമുണ്ട്.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

കഴിഞ്ഞ മൂന്നാഴ്ചയായി, ഖത്തറില്‍നിന്നും ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ എയര്‍ ലിക്വിഡ് സംഭാവന ചെയ്ത 180 ടണ്‍ ദ്രാവക ഓക്സിജന്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഖത്തറില്‍ കണ്ടെയ്നറുകള്‍ നിറയ്ക്കുകയും ഇന്ത്യന്‍ നാവികസേന ഇന്ത്യയിലേക്ക് അയയ്ക്കുകയും പിന്നീട് വീണ്ടും നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേന സഹായിക്കുകയും ചെയ്തു. ദ്രാവക ഓക്സിജന്‍റെ ഈ വിതരണം ജൂണ്‍ അവസാനം വരെ നീട്ടി. ഇത് നൂറുകണക്കിന് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ സഹായിക്കും. നൂറുകണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉയര്‍ന്ന ഗ്രേഡ് വെന്‍റിലേറ്ററുകളും ഫ്രാന്‍സ് വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് അയക്കും. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്നത് തുടരാനാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍, വ്യക്തികള്‍, എന്‍ജിഒകള്‍, സ്വകാര്യ കമ്പനികള്‍, ഫ്രഞ്ച് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ ഫ്രാന്‍സില്‍ നിന്നുള്ള മൊത്തം പിന്തുണ 55 കോടിയിലധികം ഡോളറിന്‍റേതാണ്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു: “പ്രസിഡന്‍റ് മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ മെയ് 26ന് സംഭാഷണം നടത്തിയിരുന്നു.പകര്‍ച്ചവ്യാധിക്കെതിരെ ഫ്രാന്‍സ് ഇന്ത്യയ്ക്കുള്ള പിന്തുണ ഇരട്ടിയാക്കുന്ന കാര്യം അന്ന് ചര്‍ച്ചചെയ്തിരുന്നു. ആദ്യ തരംഗത്തെ നേരിട്ടപ്പോള്‍ ഇന്ത്യ ഞങ്ങളെ സഹായിച്ചു എന്നത് മറന്നിട്ടില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി.

Maintained By : Studio3