Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്റര്‍നെറ്റ് ശേഷി വര്‍ധിക്കും : തെക്കുകിഴക്കേ ഏഷ്യയില്‍ സമുദ്രാന്തര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍

സിംഗപ്പൂരിനെയും ഇന്തോനേഷ്യയെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിച്ച് എക്കോ, ബൈഫ്രോസ്റ്റ് എന്നീ കേബിളുകളാണ് സ്ഥാപിക്കുന്നത്

സിംഗപ്പൂരിനെയും ഇന്തോനേഷ്യയെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിച്ച് കടലിനടിയില്‍ രണ്ട് പുതിയ കേബിളുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ഫേസ്ബുക്ക്. ഗൂഗിളുമായും പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനികളുമായും ചേര്‍ന്നാണ് തെക്കുകിഴക്കേ ഏഷ്യയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന കേബിളുകള്‍ ഇടുന്നത്. ഈ മേഖലകള്‍ തമ്മിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കോ, ബൈഫ്രോസ്റ്റ് എന്നീ പേരുകളാണ് കേബിളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ജാവ കടലില്‍ വ്യത്യസ്ത റൂട്ടില്‍ സ്ഥാപിക്കുന്ന ആദ്യ രണ്ട് കേബിളുകളാണ് ഇക്കോ, ബൈഫ്രോസ്റ്റ് എന്ന് ഫേസ്ബുക്കിന്റെ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് കെവിന്‍ സാല്‍വദോറി പറഞ്ഞു. ഇതോടെ ട്രാന്‍സ് പസഫിക് സമുദ്രത്തിനടിയിലെ ആകെ ശേഷി 70 ശതമാനത്തോളം വര്‍ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ രണ്ട് പദ്ധതികള്‍ക്കായി നടത്തുന്ന നിക്ഷേപം എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ തെക്കുകിഴക്കേ ഏഷ്യയില്‍ നടത്തുന്ന വലിയ നിക്ഷേപമാണെന്ന് പറഞ്ഞു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

വടക്കേ അമേരിക്കയെയും ഇന്തോനേഷ്യയിലെ ചില പ്രധാന ഭാഗങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ കേബിളുകളാണ് സ്ഥാപിക്കുന്നത്. ലോകത്തെ നാലാമത്തെ വലിയ ജനസംഖ്യാ രാഷ്ട്രമായ ഇന്തോനേഷ്യയുടെ മധ്യ, പൂര്‍വ പ്രവിശ്യകളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതായിരിക്കും കേബിളുകള്‍. ആല്‍ഫബെറ്റിനു കീഴിലെ ഗൂഗിളുമായും ഇന്തോനേഷ്യന്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ എക്‌സ്എല്‍ ആക്‌സിയാട്ടയുമായും ചേര്‍ന്നാണ് എക്കോ നിര്‍മിക്കുന്നതെന്ന് സാല്‍വദോറി പറഞ്ഞു. 2023 ഓടെ പദ്ധതി പൂര്‍ത്തിയാകും. ഇന്തോനേഷ്യയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ദാതാക്കളായ ടെല്‍ക്കോംസെല്ലിന്റെ ഉപകമ്പനിയായ ടലിന്‍, സിംഗപ്പൂരിലെ അടിസ്ഥാനസൗകര്യ വികസന കമ്പനിയായ കെപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ബൈഫ്രോസ്റ്റ് സ്ഥാപിക്കുന്നത്. 2024 ഓടെ പൂര്‍ത്തിയാക്കും. രണ്ട് കേബിളുകള്‍ സ്ഥാപിക്കുന്നതിനും റെഗുലേറ്ററി അനുമതി ആവശ്യമാണ്.

ആഗോളതലത്തില്‍ തങ്ങളുടെ അഞ്ച് വലിയ വിപണികളിലൊന്നായ ഇന്തോനേഷ്യയില്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് സ്ഥാപിക്കുന്ന രണ്ട് കേബിളുകള്‍ക്കും ഫേസ്ബുക്ക് നേരത്തെ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. 270 ദശലക്ഷത്തിലധികം വരുന്ന ഇന്തോനേഷ്യയിലെ ജനസംഖ്യയില്‍ 73 ശതമാനം പേരും ഓണ്‍ലൈനിലാണ്. ഇന്തോനേഷ്യന്‍ ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെ അനുസരിച്ച് മൊബീല്‍ ഡാറ്റ ഉപയോഗിച്ചാണ് ഭൂരിപക്ഷം പേരും വെബ് ഉപയോഗിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുത്തവരുടെ എണ്ണം പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. മാത്രമല്ല, പലയിടങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം തീരെയില്ല. ഇന്തോനേഷ്യയിലെ ഇരുപത് നഗരങ്ങളിലായി 3,000 കിലോമീറ്റര്‍ നീളം വരുന്ന മെട്രോ ഫൈബര്‍ സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പൊതുയിടങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സജ്ജീകരിക്കുന്ന മുന്‍ കരാറിന് പുറമേയാണിത്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

തെക്കുകിഴക്കേ ഏഷ്യയിലെ കേബിളുകള്‍ കൂടാതെ, ഏഷ്യയിലും ആഗോളതലത്തിലും വിപുലമായ സമുദ്രാന്തര്‍ കേബിള്‍ പദ്ധതികളുമായി മുന്നോട്ടുപോവുകയായിരുന്നു ഫേസ്ബുക്ക്. മറ്റൊരു ട്രാന്‍സ് പസഫിക് കേബിള്‍ പദ്ധതിയായ പസഫിക് ലൈറ്റ് കേബിള്‍ നെറ്റ്‌വര്‍ക്ക് (പിഎല്‍സിഎന്‍) ഇതിലുള്‍പ്പെടുന്നു. ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് പങ്കാളികളുമായും റെഗുലേറ്റര്‍മാരുമായും പ്രവര്‍ത്തിച്ചുവരികയാണെന്ന് കെവിന്‍ സാല്‍വദോറി അറിയിച്ചു. പിഎല്‍സിഎന്‍ പദ്ധതി പൂര്‍ത്തിയാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കും ആല്‍ഫബെറ്റും ഫണ്ട് ചെയ്യുന്നതും 12,800 കിലോമീറ്റര്‍ നീളം വരുന്നതുമായ പിഎല്‍സിഎന്‍ പദ്ധതിക്ക് യുഎസ് സര്‍ക്കാരിന്റെ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പിഎല്‍സിഎന്‍ പദ്ധതിയുടെ ഭാഗമായ ഹോങ്കോങ് ഭാഗത്തെ കുഴലാണ് പ്രശ്‌നമായി മാറിയത്. യുഎസ്, തായ്‌വാന്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് വിപണികളെ ബന്ധിപ്പിക്കുന്നതിനാണ് പിഎല്‍സിഎന്‍ വഴി ഉദ്ദേശിച്ചിരുന്നത്. യുഎസ് സര്‍ക്കാരിന്റെ എതിര്‍പ്പുകളെതുടര്‍ന്ന് കാലിഫോര്‍ണിയയെയും ഹോങ്കോങിനെയും ബന്ധിപ്പിക്കുന്ന കേബിള്‍ കണക്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഈ മാസമാദ്യം ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഹോങ്കോങുമായുള്ള തങ്ങളുടെ നേരിട്ടുള്ള ആശയവിനിമയ ലിങ്കുകളെ ഫേസ്ബുക്കിന്റെ കേബിള്‍ ബാധിക്കുമെന്നാണ് യുഎസ് സര്‍ക്കാരിന്റെ ആശങ്ക.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
Maintained By : Studio3