Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിട്ടുവീഴ്ച വേണ്ടിവരും; മന്ത്രിസഭാ രൂപീകരണം അനായാസമാകില്ല

1 min read

തിരുവനന്തപുരം: നര്‍ണായകമായിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രം സൃഷ്ടിച്ച വിജയം നേടിയിട്ട് ഒരാഴ്ചയായി. എല്ലാ കണ്ണുകളും ഇപ്പോള്‍ കാബിനറ്റ് ഘടനയിലാണ്, എന്നിരുന്നാലും, കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര സുഗമമല്ലെന്ന് തോന്നുന്നു. കാരണം, ഇടതുപക്ഷ ഡെമോക്രാറ്റിക് ഫ്രണ്ടില്‍ 10 രാഷ്ട്രീയ പാര്‍ട്ടികളും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി തസ്തികയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവയുള്‍പ്പെടെ പരമാവധി 21 കാബിനറ്റ് സ്ഥാനങ്ങളാണ് ഉണ്ടാകുക.

തെരഞ്ഞെടുപ്പില്‍ സി.പി.ഐ-എം 67ഉം സി.പി.ഐ -17ഉം സീറ്റുകള്‍ നേടി. കേരളാകോണ്‍ഗ്രസ് (മാണി)5, ജനതാദള്‍ (എസ്), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയ്ക്ക് രണ്ട് വീതവും എംഎല്‍എമാരെ ലഭിച്ചു. എല്‍.ജെ.ഡി, ഐഎന്‍എല്‍, കോണ്‍ഗ്രസ് (എസ്) ആര്‍എസ്പിഎല്‍, കേരളാ കോണ്‍ഗ്രസ് (ബി) ) എന്നിവര്‍ ഓരോ സീറ്റിലും വിജയം നേടി. ഇവരെക്കൂടാതെ കോവൂര്‍ കുഞ്ഞുമോന്‍ സ്വതന്ത്രനായി വിജയിച്ചിട്ടുമുണ്ട്. ഇടതുപക്ഷത്തിന് ഇക്കുറി രണ്ട് പാര്‍ട്ടികളെക്കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. കേരളാകോണ്‍ഗ്രസ് (എം),എല്‍ജെഡി എന്നിവയാണ് പുതിയ അംഗങ്ങള്‍. ഇവര്‍ മുമ്പ് യുഡിഎഫ് ക്യാമ്പിലായിരുന്നു. പുതിയ പാര്‍ട്ടികളുടെ വരവ് ഇടതുമുന്നണിയില്‍ ചില ആശങ്കകള്‍ സൃഷ്ടിച്ചതായാണ് വിവരം. ക്യാബിനറ്റ് വിഭജനത്തില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

കഴിഞ്ഞ മന്ത്രിസഭയില്‍ ചെലവുചുരുക്കലിന്‍റെ ഭാഗമായി 20പേരയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ നേരിട്ടും അല്ലാതെയും നടക്കുകയാണ്.സഖ്യകക്ഷികളെ നിലയ്ക്കുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി അറിയപ്പെടുന്ന നേതാവുതന്നെയാണ്. എതിര്‍ത്താല്‍ കളത്തിനുപുറത്താകും അവരുടെ സ്ഥാനം എന്നും ചെറുപാര്‍ട്ടികള്‍ക്കറിയാം. സിപിഎമ്മിനുമാത്രമായി തന്നെ 67 സീറ്റുണ്ട് എന്നതാണ് ഏറ്റവും വലിയ കാരണം. അതിനാല്‍ ചര്‍ച്ചചെയ്ത് സിപിഎം തീരുമാനിക്കുന്നതിന് അംഗീകാരം നല്‍കുകയാകും ചെറു പാര്‍ട്ടികള്‍ ചെയ്യുക. എന്നുകരുതി ആരെയും തമസ്ക്കരിക്കാനും മുഖ്യമന്ത്രി തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഇതുവരെ സിപിഐയുമായി ഒരു ചര്‍ച്ചയാണ് സിപിഎം നടത്തിയത്. അതില്‍ സിപിഐ മൂന്ന് മന്ത്രി സ്ഥാനവുമായി തൃപ്തിപ്പെടും എന്ന സൂചന നല്‍കിയതായാണ് വിവരം. കഴിഞ്ഞ മന്ത്രിസഭയില്‍ അവര്‍ക്ക് നാല് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ചീഫ് വിപ്പിന്‍റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.
2016 ല്‍, മന്ത്രിസഭാ പദവികള്‍ക്കായുള്ള മാനദണ്ഡം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂര്‍ണ്ണ സഖ്യകക്ഷികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് തീരുമാനിക്കപ്പെട്ടു. അതിനാല്‍ ഒരു നിയമസഭാംഗം മാത്രമുള്ള അന്നത്തെ പാര്‍ട്ടികള്‍ പൂര്‍ണ്ണ സഖ്യകക്ഷികളല്ലാത്തതിനാല്‍ അവരെ ഒഴിവാക്കിയിരുന്നു.ഇത്തവണ, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അന്നത്തെ മൂന്ന് സഹയാത്രിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ണ്ണമായ സഖ്യ പദവി നല്‍കി. വോട്ടുകള്‍ എണ്ണിയപ്പോള്‍, അവരുടെ മൂന്ന് നോമിനികളും വിജയിക്കുകയും മന്ത്രിസഭ രൂപവത്കരണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ഞായറാഴ്ച വരെ സംസ്ഥാനം ലോക്ക്ഡൈണിലാണ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത് താല്‍ക്കാലികമായി മെയ് 20 ന് നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ മന്ത്രിസഭാ രൂപവല്‍ക്കരണംരമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ ദിവസങ്ങള്‍ ലഭിക്കും. തിങ്കളാഴ്ച മുതല്‍ വിജയന്‍റെ നേതൃത്വത്തിലുള്ള സി.പി.ഐ-എം നേതാക്കള്‍ എട്ട് സഖ്യകക്ഷികളുമായും സ്വതന്ത്രനായ കുഞ്ഞുമോനുമായും ചര്‍ച്ച നടത്തും.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

എല്‍ജെഡിയോട് സിപിഐ-എം പ്രത്യേകിച്ചും അതൃപ്തരാണ്. കാരണം ഇടതുപക്ഷ ഡെമോക്രാറ്റിക് മുന്നണിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് അവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയം നേടിയത്. എല്ലാവര്‍ക്കും മതിയായ സ്ഥാനങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ ചിലര്‍ നിരാശപ്പെടേണ്ടിവരുമെന്ന് ഉറപ്പാണ്. ഒരു അംഗം മാത്രമുള്ളവര്‍ കാലാവധിക്കുള്ളില്‍ തസ്തിക പങ്കിടാന്‍ അവസരമൊരുക്കുമോ എന്നും കണ്ടറിയണം. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിജയിച്ചില്ലെങ്കില്‍ അത് സുഗമമായ ഒരു തുടക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
Maintained By : Studio3