November 4, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എടപ്പാടി പളനിസ്വാമി പ്രതിപക്ഷ നേതാവ്

1 min read

ചെന്നൈ: മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ കോര്‍ഡിനേറ്ററുമായ എടപ്പാടി കെ.പളനിസ്വാമി തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവാകും.പാര്‍ട്ടി ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന യോഗം തമിഴ്നാടിന്‍റെ അടുത്ത പ്രതിപക്ഷ നേതാവായി ഇപിഎസിനെ തെരഞ്ഞെടുക്കാനുള്ള നിഗമനത്തിലെത്തി. 66 പാര്‍ട്ടി നിയമസഭാംഗങ്ങളില്‍ 61 പേരുടെ പിന്തുണ ഇപിഎസിന് ലഭിച്ചതായി എഐഎഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. പശ്ചിമ തമിഴ്നാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനാല്‍ ഇപിഎസിന് മുന്‍തൂക്കം ലഭിച്ചു. വെല്ലുവിളി ആകുമായിരുന്ന പനീര്‍സെല്‍വത്തിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. ദക്ഷിണ തമിഴ്നാട്ടിലെ കമ്പം ജില്ലയില്‍ ബോഡിനായകനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഒപിഎസ് ഏക ജേതാവായിരുന്നു.

  വരുന്നു 1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, ഇന്നൊവേഷൻ പദ്ധതി (ESTIC)

സേലം ജില്ലയിലെ എഡപ്പടിയിലെ തന്‍റെ സിറ്റിംഗ് നിയോജകമണ്ഡലത്തില്‍ നിന്ന് 90,000 ത്തിലധികം വോട്ടുകള്‍ നേടിയാണ് എടപ്പാടി വിജയിച്ചത്. ജില്ലയിലെ 11 എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥികളില്‍ 10 പേരുടെ വിജയത്തിന് അദ്ദേഹം വഴിയൊരുക്കുകയും ചെയ്തു.ഏറ്റവും പിന്നോക്ക ജാതി ക്വാട്ടയില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം നല്‍കാമെന്ന നയമാണ് മറ്റ് ജാതികളും സമുദായങ്ങളും എ.ഐ.എ.ഡി.എം.കെയില്‍നിന്ന് അകന്നതെന്ന് പാര്‍ട്ടിയിലെ ഒ.പി.എസ് വിഭാഗം ആരോപിച്ചു. പന്നീര്‍സെല്‍വവും അദ്ദേഹത്തോട് അടുപ്പമുള്ളവരും ഈ വിഷയത്തില്‍ എടപ്പാടി പളനിസ്വാമിയുടെ മേല്‍ കുറ്റം ചുമത്തിയിരുന്നു.എന്നിരുന്നാലും, പാര്‍ട്ടിയില്‍ മൊത്തത്തിലുള്ള സ്വീകാര്യത ഇപിഎസിനുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ അദ്ദേഹത്തിന്‍റെ പൊതു പ്രതിച്ഛായ അദ്ദേഹത്തെ സഹായിച്ചു.

  വരുന്നു 1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, ഇന്നൊവേഷൻ പദ്ധതി (ESTIC)

വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പളനിസ്വാമി (ഇ.പി.എസ്), ഒ. പന്നീര്‍സെല്‍വം (ഒ.പി.എസ്) എന്നിവര്‍ സമവായത്തിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. മെയ് 11 ന് തമിഴ്നാട് നിയമസഭയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളും ചൊവ്വാഴ്ച രാവിലെ 10 ന് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് മെയ് 12 ന് രാവിലെ 10 ന് നടക്കും.

Maintained By : Studio3